sabarimala

ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം ഒഴിവാക്കി. ആറിന് ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തുന്ന അദ്ദേഹം താജ് ഹോട്ടലിൽ താമസിച്ച ശേഷം പിറ്റേന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. 9നു മടങ്ങി കൊച്ചിയിലെത്തുന്ന അദ്ദേഹം തുടർന്ന് ഡൽഹിയിലേക്കു പോകും. പൊതുഭരണവകുപ്പിന് രാഷ്ട്രപതി ഭവൻ നൽകിയ യാത്രാപരിപാടിയിൽ ശബരിമലയെ ഉൾപ്പെടുത്തിയിട്ടില്ല. ശബരിമലയിലെത്തിയാൽ ഹെലിപ്പാഡുൾപ്പെടയുള്ള അസൗകര്യങ്ങൾ സംബന്ധിച്ചു സർക്കാരിനു പത്തനംതിട്ട കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി ഹെലിപാഡിന്റെ സുരക്ഷയില്‍ ആശങ്കയുണർന്നിരുന്നു. ശബരിമലയിലേക്കാവശ്യമായ വെള്ളം ശേഖരിക്കുന്ന വലിയ ജലസംഭരണിയുടെ മൂടിയായിരുന്നു രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡ്. തിങ്കളാഴ്ച ശബരിമല ദർശനത്തിന് എത്തുന്ന രാഷ്ട്രപതിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷയൊരുക്കേണ്ടി വരുന്നതിലെ പരിമിതികൾ വകുപ്പുകൾ നിരത്തിയിരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തിൽ ആശങ്കയെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നല്കി.

ജനുവരി 6 നായിരുന്നു രാഷ്ട്രപതി ശബരിമല ദർശനം നടത്തേണ്ടിയിരുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിലയ്ക്കൽ മുതൽ സന്നിധാനംവരെ സുരക്ഷയൊരുക്കൽ പ്രായോഗികമാണോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു