meteorite

സിഡ്‌നി: സ്വർണമാണെന്ന് കരുതി ആസ്ത്രേലിയക്കാരനായ ഡേവിഡ് ഹോൾ സൂക്ഷിച്ചത് കോടി കണക്കിന് വർഷങ്ങൾ പഴക്കമുള്ള അപൂർവ ഉൽക്കാശില. മെൽബണിന് സമീപമുള്ള മേരിബറോ റീജിയണൽ പാർക്കിൽ നിന്നും 2015ലാണ് ഹോളിന് ഏറെ വിശിഷ്ടമായ ഈ കല്ല് ലഭിച്ചത്. കളിമണ്ണിനോട് ചേർന്ന് കിടന്ന ഈ കല്ലിനുള്ളിൽ സ്വർണത്തിന്റെ കാട്ടിയായിരിക്കാം ഉണ്ടാവുകയെന്ന് അദ്ദേഹം കരുതി. സ്വർണശേഖരത്തിന് ഏറെ പ്രശസ്തി നേടിയ സ്ഥലമായിരുന്നു ഇത്.

അതുകൊണ്ട്, ഈ പാറക്കല്ല് വീട്ടിൽ കൊണ്ട് വന്ന ശേഷം ഗ്രൈൻഡർ, ഗ്രില്ല്, ഇരുമ്പ് ചുറ്റിക തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പൊട്ടിക്കുവാൻ അദ്ദേഹം പരിശ്രമിച്ചു. എന്നാൽ പരാജയമായിരുന്നു ഫലം. പിന്നീട് ഹോൾ കല്ല് ആസിഡിൽ മുക്കിവയ്ക്കുകയാണ് ചെയ്തത്. എന്നാൽ ഇതിലും അദ്ദേഹം വീണ്ടും പരാജയപ്പെട്ടു. പിന്നീട് ഏറെ വർഷങ്ങൾ വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഇത് ഉൽക്ക ശിലയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടത്.

17 കിലോ ഭാരമുണ്ട് ശിലയിൽ വലിയ തോതിൽ ഇരുമ്പ് അംശം അടങ്ങിയിരിക്കുന്ന ശിലയുടെ കുറച്ചു ഭാഗമെങ്കിലും പൊട്ടിക്കുവാൻ സാധിച്ചത് ഡയമണ്ട് ഉപയോഗിച്ചാണ്. ആസ്ത്രേലിയയിലെ വിക്ടോറിയയിൽ നിന്നും കണ്ടെത്തിയ 17 അപൂർവയിനം ഉൽക്കകളിൽ ഒന്നാണ് ഇത്. കാർബണ്‍ ഡേറ്റിംഗ് അനുസരിച്ച് ഇത് ഭൂമിയിൽ വീണിട്ട് 100 മുതൽ ആയിരം വർഷം വരെയാകാമെന്നാണ് ശാസ്ത്രപഠനത്തിൽ വ്യക്തമായത്.