sandeep-varier

സിനിമയുടെ മറവില്‍ ലൈംഗിക ചൂഷണവും മയക്കുമരുന്ന് കച്ചവടവും നടത്തിവരുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടി ആണ് മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. റിപ്പോര്‍ട്ട് വന്നതോടെ വാദി പ്രതിയാകുന്ന അവസ്ഥയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

"എന്തുകൊണ്ടാണ് ഇവരാരും തന്നെ ഈ റിപ്പോർട്ടിന്മേൽ പ്രതികരിക്കാത്തത്? സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, മയക്കുമരുന്ന് ഉപയോഗം, മനപ്പൂർവ്വം അവസരങ്ങൾ നിഷേധിക്കൽ ഇവയെല്ലാം തെളിവുസഹിതം ആണത്രേ കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്."-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

മലയാള സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ ഇന്നലെ റിപ്പോർട്ട് നൽകി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഹാലിളകിയ പൊരിച്ച മത്തി ടീമോ സിനിമാ മേഖല ശുദ്ധീകരിക്കാൻ ഇറങ്ങിയ ഡബ്ല്യുസിസിയോ ഇക്കാര്യത്തിൽ പ്രതികരിച്ചതായി കണ്ടില്ല. വാസ്തവത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് ഡബ്ല്യുസിസി ആയിരുന്നു എന്നോർക്കണം.

എന്തുകൊണ്ടാണ് ഇവരാരും തന്നെ ഈ റിപ്പോർട്ടിന്മേൽ പ്രതികരിക്കാത്തത്? സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, മയക്കുമരുന്ന് ഉപയോഗം, മനപ്പൂർവ്വം അവസരങ്ങൾ നിഷേധിക്കൽ ഇവയെല്ലാം തെളിവുസഹിതം ആണത്രേ കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് പൊരിച്ച മത്തി ടീം പ്രതികരിക്കുക? സിനിമയുടെ മറവിൽ ലൈംഗിക ചൂഷണവും മയക്കുമരുന്ന് കച്ചവടവും നടത്തിവരുന്നവർക്ക് കിട്ടിയ ഇരുട്ടടി ആണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്.

റിപ്പോർട്ട് വന്നതോടെ വാദി പ്രതിയാകുന്ന അവസ്ഥയാണ്. ബലേ ഭേഷ്.

NB : ഈ പോസ്റ്റ് എഴുതുന്ന നേരത്ത് WCC വളരെ വൈകിയാണെങ്കിലും പ്രതികരിച്ചിട്ടുണ്ട്. വൈകിയ പ്രതികരണമായതിനാൽ പോസ്റ്റ് എഡിറ്റ് ചെയ്യുന്നില്ല.