ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദിലെ അൽ ബലാദ് എയർ ബേസിന് സമീപം വ്യോമാക്രണമെന്ന് റിപ്പോർട്ട്. യു,എസ് സൈന്യം ക്യാമ് ചെയ്യുന്ന സ്ഥലമാണിത്. രണ്ട് മിസൈലുകളാണ് ഇവിടേക്ക് പതിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ആളപായമില്ലെന്ന് യു,എസ് വൃത്തങ്ങൾ അറിയിച്ചതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ സൈനിക കമാൻഡർഖാസിം സുലൈമാനിയുടെ വിലാപയാത്രയിൽ പതിനായിരങ്ങൾ അണിചേർന്നു. ബാഗ്ദാദില്‍ ഇന്നലെ നടന്ന വിലാപയാത്രയോടെ സംസ്കാരത്തിന് മുമ്പായി രാജ്യത്താകെ നടക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ചടങ്ങുകൾക്ക് തുടക്കമായി. ബാഗ്ദാദിൽ നിന്ന് ഇറാനിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ദേഹം ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെർമനിൽ സംസ്കരിക്കും.