arest

നരിപ്പറ്റ: പതിനൊന്നുവയസുകാരിയെ നിരന്തരമായി പീഡിപ്പിച്ച അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷംവീട് കോളനിയിലെ സന്തോഷ് (48) മകൻ അരുൺലാൽ (അപ്പു) (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സ്കൂളിൽ നടന്ന കൗൺസfലിങ്ങിനിടയിലാണ് പീഡനത്തിനിരയായ കാര്യം കുട്ടി പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇരയായ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാലും, മൂന്നാംക്ലാസ് മുതൽ അരുൺലാലിന്റെ അച്ഛൻ സന്തോഷും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോൾ വീട്ടിൽ വച്ചും. അല്ലാത്ത സമയങ്ങളിൽ തൊട്ടടുത്ത കാട്ടിലേക്ക് കൊണ്ടുപോയും സ്വന്തം വീട്ടിൽ വച്ചും സന്തോഷ് നിരന്തരമായി കുട്ടിയെ പീഡനത്തിരയാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കുറ്റ്യാടി സി.ഐ. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.