മുംബയ്: വിദ്യാര്‍ത്ഥികളേക്കാള്‍ പശുക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷകിട്ടുമെന്ന് നടി ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ജെ.എൻ.യു അക്രമത്തെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുതെന്നും ട്വിങ്കിള്‍ വ്യക്തമാക്കി. ട്വിറ്റലാണ് താരം തന്റെ പ്രതിഷേധമറിയിച്ചത്.
” പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ സുരക്ഷ കിട്ടുന്ന രാജ്യമാണ് ഇന്ത്യ. അക്രമം കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. ഈ തലക്കെട്ട് എല്ലാം പറയും.” ജെ.എന്‍.യു അക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.
India,where cows seem to receive more protection than students, is also a country that now refuses to be cowed down. You can’t oppress people with violence-there will be more protests,more strikes,more people on the street. This headline says it all. pic.twitter.com/yIiTYUjxKR
— Twinkle Khanna (@mrsfunnybones) January 6, 2020
അതേസമയം, ഇന്ത്യന്‍ യുവത്വത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും ശബ്ദം ഓരോ ദിവസവും അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. എല്ലാ ദിവസവും രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും അവർ പറഞ്ഞു. ഒന്നുകില്‍ പൊലീസിന്റെ വക, അല്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണയോടെ ചിലര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും സോണിയ വ്യക്തമാക്കി.