trump-

ടെഹ്റാൻ : ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാൻ എട്ടുകോടി ഡോളർ സമ്മാനം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. ഡൊണാൾഡ് ട്രംപാണ് സുലൈമാനിക്ക് നേരെ നടത്തിയ ആക്രമണത്തിന് ഉത്തരവിട്ടതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു,​

സുലൈമാനിയുടെ സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങൾ സംപ്രേക്ഷമം ചെയ്യുന്നതിനിടെ ഉന്നത ഇറാൻ മിലിട്ടറി കമാൻഡർ ഡൊണാൾഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാൻ പൗരനും 8 കോടി ഡോളർ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

80 മില്യൺ ജനങ്ങൾ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ്‌ 8 കോടി ഡോളർ വിലയിട്ടത്‌. ഒരോ ഇറാനിയും ഓരോ ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷം ഡോളർ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആർക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം’. ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടർ സംപ്രേക്ഷണം നിർത്തിവച്ചു. അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് സംപ്രേക്ഷണം നിർത്തി വച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രഖ്യാപനം ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാക്കുകയും ചെയ്തു.