water-scarcity

തിരുവനന്തപുരം: ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് കുടിവെള്ള പദ്ധതികളും വാട്ടർ അതോറിട്ടി നടപ്പാക്കുന്നുണ്ട്. നാല് കുടിവെള്ള പദ്ധതികൾക്കും കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. കുളത്തൂർ -കാരോട് - ചെങ്കൽ, കോട്ടുകാൽ - അതിയന്നൂർ, കിഴക്കൻമല - ആര്യങ്കോട് -പെരുങ്കടവിള, നെയ്യാർ -പി.ടി.പി എന്നീ പദ്ധതികൾക്കായി 455.82 കോടിയാണ് കിഫ്ബി അനുവദിച്ചത്. കുളത്തൂർ - കാരോട് - ചെങ്കൽ, കോട്ടുകാൽ - അതിയന്നൂർ, കിഴക്കൻമല ആര്യങ്കോട് - പെരുങ്കടവിള, നെയ്യാർ - പി.ടി.പി എന്നവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക.

1. കുളത്തൂർ - കാരോട് - ചെങ്കൽ

പദ്ധതിത്തുക: 89.19 കോടി

ലക്ഷ്യം: തീരദേശമായ പൊഴിയൂർ ഉൾപ്പെടെ കുളത്തൂർ,
കാരോട്, ചെങ്കൽ പഞ്ചായത്തുകളിൽ വെള്ളമെത്തിക്കുക
പദ്ധതി: നെയ്യാറിലെ മാവിളക്കടവിൽനിന്നും വെള്ളം കാരോട് പഞ്ചായത്തിലെ പൊൻവിളയിൽ നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും. മൂന്ന് പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കാനാകും.

2. കോട്ടുകാൽ - അതിയന്നൂർ പദ്ധതി

പദ്ധതി തുക: 25.49 കോടി

ലക്ഷ്യം: കോട്ടുകാൽ, അതിയന്നൂർ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക

പദ്ധതി: നെയ്യാറിൽ നിന്ന് വെള്ളം പാതിരശേരിയിലെത്തിച്ച് പമ്പ് ചെയ്‌ത് പോങ്ങിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് കോട്ടുകാൽ, അതിയന്നൂർ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കും.

3. കിഴക്കൻമല - ആര്യങ്കോട് - 
പെരുങ്കടവിള പദ്ധതി

പദ്ധതി തുക: 43.09 കോടി

ലക്ഷ്യം: നെയ്യാറ്റിൻകരയിലെ ആര്യങ്കോട്, പെരുങ്കടവിള പഞ്ചായത്തുകളിലും കുന്നത്തുകാൽ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കുക.
പദ്ധതി: മൂന്നാറ്റിൻമുക്ക് പമ്പ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന നെയ്യാറിലെ ജലം കിഴക്കൻമലയിൽ സ്ഥാപിക്കുന്ന 10 എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം വിവിധയിടങ്ങളിൽ വിതരണം ചെയ്യും.

4.നെയ്യാർ - പി.ടി.പി നഗർ പദ്ധതി

പദ്ധതി തുക: 293 കോടി

ലക്ഷ്യം: നെയ്യാർഡാമിൽ നിന്നുള്ള വെള്ളം പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷം പി.ടി.പി നഗറിലെ സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യും

പദ്ധതി: നെയ്യാറിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കിൽ പി.ടി.പിയിലെ സംഭരണിയിലെത്തിക്കും.1400 മില്ലിമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കും. നെയ്യാർഡാമിന് സമീപം 3.5 ഏക്കറിൽ ജലശുദ്ധീകരണ ശാല നിർമ്മിക്കും.