ന്യൂഡൽഹി: ജെ.എൻ.യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ. ആക്രമണം നടത്തിയത് ഹിന്ദു രക്ഷാ ദൾ ആണെന്ന് പാർട്ടി അദ്ധ്യക്ഷൻ പിങ്കി ചൗധരി പറഞ്ഞു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ജെ.എന്‍.യുവെന്നും ഹിന്ദു രക്ഷാ ദള്‍ ആരോപിച്ചു. ഇത് വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല. ആക്രമണത്തിന്റെ എല്ലാ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുക്കുന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പ്രവര്‍ത്തകരാണെന്നും പിങ്കി ചൗധരി പറഞ്ഞു.
സംഭവത്തിൽ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തു. മുഖംമറച്ച് ക്യാമ്പസിലെത്തിയ സംഘമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരവെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍ രംഗത്തെത്തിയത്. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്ന് സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
'ജെ.എന്യു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരത്തിലൊരു താവളം ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ഞങ്ങളുടെ മതത്തേയും രാജ്യത്തേയും അപമാനിക്കുകയാണ്. ഞങ്ങളുടെ മതത്തിന് എതിരായ അവരുടെ നിലപാട് ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകും'.-ഭൂപേന്ദ്ര തോമര്‍ പറഞ്ഞു.
कल जेएनयू कांड की पूरी जिम्मेदारी ले ली है इसने। दिल्ली पुलिस के लिए केस आसान हो गया pic.twitter.com/528nk3YTR8
— Narendra nath mishra (@iamnarendranath) January 6, 2020