തിരുവനന്തപുരം: താൻ ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്ത് ടി.പി സെൻകുമാറിനെ ഡി.ജി.പിയാക്കിയത് വലിയ പാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് മറുപടി നൽകുമെന്ന് സെൻകുമാറും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ടി.പി സെൻകുമാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്ത്. സെൻകുമാർ സാറിന്റെ മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവെന്ന് ജ്യോതികുമാർ ചാമക്കാല പരിഹസിച്ച് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാമക്കാലയുടെ പരിഹാസം.
സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്റെ താക്കോൽ ഏൽപ്പിച്ചത് എന്നോർത്ത് മനസ്തപിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാർഥതമായിത്തന്നെയാണ്. സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളിൽ നന്നായി അഭിനയിക്കുന്ന സെൻകുമാരനെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഒരിക്കൽ പരസ്യമായി ഒരു പൊലീസുകാരന്റെ കോളറിൽ കുത്തിപ്പിടിച്ചപ്പോളാണ് ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്.
ഗംഗേ എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്- ജ്യോതികുമാർ പറഞ്ഞു.
പിണറായി വിജയൻ ലോകനാഥ് ബെഹ്‌റയെ കൊണ്ടു നടക്കുന്നതുപോലെ ഡി.ജി.പിയെ അടുക്കളപ്പുറത്തിരുത്തുന്ന പരിപാടി അന്നത്തെ ആഭ്യന്തരമന്ത്രിക്കില്ലായിരുന്നതുകൊണ്ട് ഈ ദ്വന്ദവ്യക്തിത്വം മനസിലാക്കാനും കഴിഞ്ഞില്ല.
ഇപ്പോൾ ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുൻ ഡിജിപി അദ്ദേഹം-ജ്യോതികുമാർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സെൻകുമാർ സാറിന്റെ മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവ്....!!!
ഇരിങ്ങാലക്കുടയിലോ ചാലക്കുടിയിലോ എങ്ങോ ആണത്രെ ആ മഹാസംഭവം നടക്കാൻ പോവുന്നത്.
ഒന്നു പോടപ്പ...
സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്റെ താക്കോൽ ഏൽപ്പിച്ചത് എന്നോർത്ത് മനസ്തപിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാർഥതമായിത്തന്നെയാണ്.
സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളിൽ നന്നായി അഭിനയിക്കുന്ന സെൻകുമാരനെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഒരിക്കൽ പരസ്യമായി ഒരു പൊലീസുകാരന്റെ കോളറിൽ കുത്തിപ്പിടിച്ചപ്പോളാണ് ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്.
ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്.
പിണറായി വിജയൻ ലോകനാഥ് ബെഹ്രയെ കൊണ്ടു നടക്കുന്നതുപോലെ ഡിജിപിയെ അടുക്കളപ്പുറത്തിരുത്തുന്ന പരിപാടി അന്നത്തെ ആഭ്യന്തരമന്ത്രിക്കില്ലായിരുന്നതുകൊണ്ട് ഈ ദ്വന്ദവ്യക്തിത്വം മനസിലാക്കാനും കഴിഞ്ഞില്ല.
ഇപ്പോൾ ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുൻ ഡിജിപി അദ്ദ്യേം.
'മൃദുഭാവെ ദൃഢ കൃത്യേ' എന്ന സേനയുടെ ആപ്തവാക്യം അദ്ദേഹം നെഞ്ചേറ്റിയത് എങ്ങനെയെന്ന് മലയാളിക്ക് നന്നായി മനസിലായി.
'മൃദുഭാവം' ഇഷ്ടമില്ലാത്തവരുടെയെല്ലാം അപ്പനുവിളിക്കുന്നതിൽ തെളിഞ്ഞുനിൽക്കുന്നു;
'ദൃഢകൃത്യം' മുസ്ലീം വിരോധമെന്ന വിഷം ചീറ്റലിലൂടെ പ്രകടമാണ്.
പക്ഷേ തെക്കുവടക്ക് എല്ലാ ജില്ലയിലും പോയി കാക്കിയിട്ടവരുടെ സല്യൂട്ട് വാങ്ങിയിട്ടും കെഎസ്ആർടിസി മുതൽ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെൻകുമാരൻ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്.
അത് മലയാളിയുടെ മനസാണ്...
സാർ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല...
സർ,
ഇത് ഗുരുദേവന്റെ മണ്ണാണ്ണ്, മന്നത്തു പദ്മനാഭന്റെ മണ്ണാണ്ണ്
നൂറു സെൻകുമാരൻമാർ നൂറ്റാണ്ട് വിചാരിച്ചാലും മലയാളിയുടെ മനസിലെ മതേതരത്വത്തിന് , ജനാധിപത്യ ബോധത്തിന് ഒരു മാറ്റവും വരില്ല.....