ജാക്സൻ:വലിപ്പത്തിലും കരുത്തിലും ലോകത്തെ ഏറ്റവും ഭീമൻ റോക്കറ്റുമായി നാസ വീണ്ടും ചന്ദ്രനിൽ ഇറങ്ങാൻ ഒരുങ്ങുന്നു. ന്യൂഒർലാൻസിലെ മിച്ചൗഡ് അസംബ്ലി ഫെസിലിറ്റിയിലാണ് സ്പേസ് ലോഞ്ച് സിസ്റ്റം എന്ന് പേരിട്ട ഈ റോക്കറ്റ് നിർമ്മിച്ചത്. 2024ലെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ എസ്.എൽ.എസ്. കൂടുതൽ പരീക്ഷണങ്ങൾക്കായി 310 അടി നീളമുള്ള പെഗാസസ് എന്ന കണ്ടയ്‌നർ ബോട്ടിൽ നാസയുടെ സ്റ്റെനിസ് സ്പേസ് സെന്ററിൽ എത്തിക്കും. ഇക്കഴിഞ്ഞ എട്ടാം തീയതി പെഗസസ് യാത്ര ആരംഭിച്ചു. നാസയിലെ ഉദ്യോഗസ്ഥരും, ബോംയിംഗ്, ഏയ്റോജറ്റ് എന്നീ വിമാനകമ്പനികളിലെ ഉദ്യോഗസ്ഥരും റോക്കറ്റിനെ അനുഗമിക്കുന്നുണ്ട്. മുമ്പ് ബഹിരാകാശ വാഹനത്തിനായി ടാങ്കുകൾ കടത്തിവിടാൻ ഉപയോഗിച്ചിരുന്ന പെഗാസസ് വിപുലമായ എസ്.എൽ.എസിനെ ഉൾക്കൊള്ളാനായി വികസിപ്പിച്ചിട്ടുണ്ട്
ചന്ദ്രന് പുറമേ ചൊവ്വ, ശനി, വ്യാഴം ഗ്രഹങ്ങളിലേക്കുള്ള റോബോട്ടിക് ശാസ്ത്ര ദൗത്യങ്ങൾക്കും എസ്. എൽ.എസ് ഉപയോഗിക്കും. ആദ്യ വിക്ഷേപണം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ആയിരിക്കും