bjp-

മുംബയ് : മഹാരാഷ്ട്രയിലെ മൂന്ന് ജില്ലകളിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ബി.ജെ.പി. സംസ്ഥാനം ഭരിക്കുന്ന ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി വൻ വിജയം നേടി.

51 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര വികാസ് അഗാഡി സഖ്യത്തിൽ മത്സരിച്ച ശിവസേന 17 ഇടത്തും സഖ്യകക്ഷിയായ എൻ.സി.പി 14 ഇടത്തും വിജയം നേടിയപ്പോൾ ബി.ജെ.പി 11 സീറ്റിലൊതുങ്ങി. രത്‌നഗിരിയിലെ ലഞ്ചാ നഗർ പഞ്ചായത്ത്, നാഗ്പൂരിലെ കൻഹൻ പിപ്പാരി മുൻസിപ്പൽ കൗൺസിൽ, ഗദാചന്ദർ മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

ജില്ലാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മണ്ഡലത്തിൽ പോലും ബി.ജെ.പി പരാജയപ്പെട്ടു നാഗ്പൂർജില്ലാ പരിഷത്തിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. 49 സീറ്റുകളിൽ വെറും 10 ഇടത്ത് മാത്രമാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് എൻ.സി.പി സഖ്യം 38 സീറ്റുകളിൽ വിജയിച്ചു.