ആറര കിലോമീറ്റർ നീളത്തിലൊരു ചോക്ക്ലേറ്റ് കേക്ക്. കേൾക്കുമ്പോൾ അത്ഭുതമായി തോന്നുന്നുണ്ടോ. എങ്കിലിത അത്തരമൊരു ഭീമൻ കേക്ക് നിർമ്മിച്ചിരിക്കുകയാണ് ബേക്കേഴ്സ് അസോസിയേഷൻ. തൃശൂരിൽ 'ഹാപ്പിഡെയ്സ്' വ്യാപാരോൽസവത്തിന്റെ ഭാഗമായി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടാണ് ആറര കിലോ മീറ്റർ നീളത്തിൽ കേക്ക് നിർമ്മിച്ചത്. കേക്കുണ്ടാക്കുന്നത് കാണാനെത്തിയവർക്കെല്ലാം കേക്ക് സൗജന്യമായി സംഘാടകർ വിതരണം ചെയ്തു.
60 ലക്ഷം രൂപ മുടക്കിയാണ് 20 ടണ്ണിലേറെ തൂക്കമുണ്ടായിരുന്നു ചോക്ലേറ്റ് കേക്കിന്. റോഡില്‍ ഏഴു വരിയായി 2700 മേശകൾ നിരത്തിയിട്ട് അതിനു മുകളിലാണ് കേക്ക് നിർമ്മിച്ചത്. രാമനിലയം റോഡിനെ ചുറ്റിയായിരുന്നു കേക്ക് നിർമ്മാണം. 1000 ഷെഫുമാർ ഒരു മണിക്കൂർ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവ ഉപയോഗിക്കാതെയായിരുന്നു കേക്ക് നിർമാണം. നിലവിൽ ചൈനയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ കേക്കിനാണ് ലോക റെക്കോർഡ്.