ബർലിൻ: കന്യകയായ പെൺകുട്ടിയോടൊപ്പം ഒരു രാത്രി കഴിയാൻ സമ്പന്നനായ അമ്പത്തെട്ടുകാരൻ ചെലവിട്ടത് ഒൻപത് കോടി രൂപ. യൂറോപ്പിലുടനീളം വിവിധ ഫിറ്റ്നസ് സ്റ്റുഡിയോകളുള്ള ജർമ്മൻ ബിസിനസുകാരനാണ്, യുക്രൈനിൽ നിന്നുള്ള പത്തൊൻപതുകാരി കാത്തിയ (KATYA) എന്ന പെൺകുട്ടിക്ക് വേണ്ടി കോടികൾ മുടക്കിയത്. ജർമിനിയിലെ മ്യൂണിക്കിലാണ് സംഭവം. കന്യാകത്വം പോയാലെന്താ, കൈനിറയെ പണം കിട്ടി. ജീവിക്കാനുള്ള വകയായി എന്നായിരുന്നു സംഭവത്തിൽ കാത്തിയയുടെ മറുപടി.
കഴിഞ്ഞ ഡിസംബറിലാണ് തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ കാത്തിയ തീരുമാനിച്ചത്.തുടർന്ന് ഇന്റർനെറ്റിൽ ഒരു പരസ്യം ചെയ്തു. ഇതിലൂടെയാണ് കോടികളുടെ ഇടപാടുകൾ നടന്നത്. ഏജൻസി വഴിയുള്ള അന്വേഷണത്തിന് ശേഷമാണ് വ്യവസായി കാത്തിയയെ വിലയ്ക്കെടുത്തത്. നിയമജ്ഞർ തയ്യാറാക്കിയ കരാർ വഴി പണം മുൻകൂറായി പെൺകുട്ടിക്ക് കൈമാറിയിരുന്നു. ഇടപാടിനു മുന്നോടിയായി പെൺകുട്ടിയുടെ കന്യാകത്വവും പരിശോധിച്ച് ഡോക്ടർമാർ ഉറപ്പ് നൽകി. അതിനു ശേഷമാണ് കാത്തിയ വ്യവസായിക്കൊപ്പം അന്തിയുറങ്ങിയത്.
വടക്കു കിഴക്കൻ ഉക്രൈനിലെ ഖാർകിവ് നഗരത്തിൽ നിന്നുള്ളയാളാണ് കാത്തിയ. ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. ലഭിച്ച പണം യാത്രകൾക്കും, ആഡംബരം ജീവിത്തിനും വേണ്ടി ചെലവഴിക്കുമെന്ന് കാത്തിയ വ്യക്തമാക്കി.