ചെന്നൈ: തമിഴ്‌നാട് പി.എസ്.സി പരീക്ഷയിൽ നടന്ന തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത് 36 പേർ. അരമണിക്കൂറിനുള്ളിൽ മഷി മാഞ്ഞുപോകുന്ന മാജിക് പേന ഉപയോഗിച്ച് പരീക്ഷ എഴുതുകയും പിന്നീട് പി.എസ്.സി ഉദ്യോഗസ്ഥർ ഉത്തരം എഴുതിച്ചേർക്കുകയുമാണ് തട്ടിപ്പിന്റെ രീതി. സംഭവത്തിൽ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥരടക്കം ആറുപേർ അറസ്റ്റിലായിട്ടുണ്ട്. 99 ഉദ്യോഗാർത്ഥികളെ ആജീവനാന്തം ഡീബാർ ചെയ്ത തമിഴ്നാട് പി.എസ്.സി സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.
കോഴ നൽകിയ ഉദ്യോഗാർത്ഥികൾ മാജിക് പേന വച്ച് പരീക്ഷ എഴുതും. അരമണിക്കൂറിനകം മഷി മായുന്ന ഉത്തരപേപ്പറിൽ പിന്നീട് തമിഴ്നാട് പി..എസ്..സി ഉദ്യോഗസ്ഥർ ശരിയായ ഉത്തരം രേഖപ്പെടുത്തും. ഇതാണ് തട്ടിപ്പിന്റെ രീതി.
നന്നായി എഴുതിയിട്ടും റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാത്തിൽ സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പി..എസ്.സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥരടക്കം ആറ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 99 ഉദ്യോഗാർത്ഥികളെ ആജീവനാന്തം ഡീബാർ ചെയ്തതിന് പിന്നാലെ മുൻപ് നടന്ന പരീക്ഷകളും വിശദമായി പരിശോധിക്കാൻ സർക്കാർ സി.ബി.സി.ഐ.ഡിയെ ചുമതലപ്പെടുത്തി.