കൊൽക്കത്ത: ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം കണ്ട് വിശ്വസിക്കാനാകാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചിത്രത്തിൽ ഒമർ അബ്ദുള്ളയെ തിരിച്ചറിയാനാവുന്നില്ലെന്ന് മമത ട്വീറ്റ് ചെയ്തു. എനിക്ക് വിഷമമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നും മമത ചോദിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് മുന്നോടിയായി വിപ്ലവകരമായ ആ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയിരുന്നു. തടങ്കലിൽ ചെലവിട്ട നാലുമാസവും ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒമർ അബ്ദുള്ളയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം കണ്ടാൽ ചിത്രത്തിലുള്ളത് അദ്ദേഹമാണ് എന്ന് വിശ്വസിക്കാൻ പോലും ആർക്കുമായെന്നു വരില്ല. ഒരാളെ ആർട്ടിക്കിൾ 370 എങ്ങനെ മാറ്റും എന്ന് നോക്കൂ എന്ന ടാഗ്‌ലൈനോടെയാണ് പലരും ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
I could not recognize Omar in this picture. Am feeling sad. Unfortunate that this is happening in our democratic country. When will this end ? pic.twitter.com/lbO0PxnhWn