hospital

വുഹാൻ: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുവേണ്ടി രണ്ട് ദിവസംകൊണ്ട് ചൈന 1,000 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ചു. ചൈനയിലെ വുഹാൻ നഗരത്തിലാണ് കഴിഞ്ഞ ജനുവരി 28ന് കൊറോണ ആശുപത്രി സ്ഥാപിച്ചത്. വുഹാൻ നഗരത്തിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്

നിർമാണം പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം രണ്ട് ദിവസം കൊണ്ടാണ് ആശുപത്രിയാക്കി മാറ്റിയത്. ജോലിക്കാരും,​ സന്നദ്ധപ്രവർത്തകരും,​ പൊലീസുകാരുമുൾപ്പെടെ നിരവധിപേരുടെ സഹായത്തോടെയാണ് അടിയന്തരമായി നിർമാണം പൂർത്തിയാക്കാൻ സാധിച്ചത്. കൊറോണ വൈറസ് ആദ്യം ബാധിച്ചരോഗികൾ ഡാബി മൗണ്ടൻ റീജിയണൽ മെഡിക്കൽ സെന്ററിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കൊറോണ വൈറസ് രോഗികളെ മാത്രം ചികിത്സിക്കാൻ ശൂന്യമായ ഒരു കെട്ടിടം അധികൃതർ ആവശ്യപ്പെട്ടിരുന്നു. അടുത്ത മേയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുവേണ്ടി സെൻട്രൽ ഹോസ്പിറ്റലിന്റെ പുതിയ ശാഖയായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് കൊറോണ ആശുപത്രിക്ക് വേണ്ടി വിട്ടുകൊടുത്തത്. കെട്ടിടം ലഭിച്ച ഉടൻ തന്നെ സന്നദ്ധപ്രവർത്തകർ കെട്ടിടത്തിൽ കിടക്കകൾ സ്ഥാപിച്ചു. വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിൽ ഏർപ്പെടുത്തി ആശുപത്രി പൂർണസജ്ജമാക്കി മാറ്റുകയായിരുന്നു.