കുട്ടികളടക്കമുള്ളവരെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ കൂടുതൽ ക്രൂരതകളാണ് ഓറോ ദിവസവും പുറത്തുവരുന്നത്. നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നൽകി മുമ്പും ഇപ്പോഴും ഒപ്പമുള്ളത് മുൻ സിനിമാതാരമായ രഞ്ജിതയാണെന്നാണ് പൊലീസിന് പരാതിനൽകിയവർ പറയുന്നത്. ആശ്രമത്തിൽ മരിച്ച സംഗീതയുടെ അമ്മ ഝാൻസി റാണിയുടെ ആരോപണങ്ങളിൽ നടി രഞ്ജിതയുടെ പേരും പരാമർശിക്കുന്നുണ്ട്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു.
ഒരിക്കൽ തെന്നിന്ത്യയിലെ താരറാണിയായിരുന്നു രഞ്ജിത.. മലയാളത്തിൽ ഉൾപ്പെടെ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളടോപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു രഞ്ജിത. ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെൻട്രൽ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീവള്ളി എന്ന രഞ്ജിതയുടെ അരങ്ങേറ്റം. 2000 ത്തിൽ രാകേഷ് മേനോൻ എന്നയാളെ വിവാഹം കഴിച്ച രഞ്ജിത 2007ൽ വിവാഹമോചനം നേടി. ഇതിന് മൂന്നുവർങ്ങൾക്ക് ശേഷമാണ് നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നത്. ഇതോടെ രഞ്ജിതയുടെ സിനിമാജീവിതത്തിനും അവസാനമായി.
നിത്യാനന്ദയേക്കാൾ രണ്ടുവയസ് കൂടുതലുള്ള രഞ്ജിത പിന്നീട് മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷമാണ് ഇവിടെ പ്രശ്നങ്ങൾക്ക് തുടക്കമെന്ന് പരാതിക്കാർ ആരോപിക്കുന്നു. കുട്ടികളും യുവതികളും പുരുഷൻമാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവർവെളിപ്പെടുത്തുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ആരോപണം..
ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.
ആശ്രമത്തിലെ അന്തേവാസിയായിരുന്ന ആരതി റാവു നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. 22004 മുതൽ 2009 വരെ ശിഷ്യയായിരുന്നു ആരതി റാവു.. നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് അവർ പരാതിയിൽ പറഞ്ഞു.. തുടർന്നാണ് പൊലീസ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്.