കൊട്ടാരക്കര: റെയിൽവേയിൽ ടി. ടി. ഇ ജോലി വാഗ്ദാനം ചെയ്ത് നെടുമ്പന സ്വദേശിയായ ഡമീന്റെ (51) പക്കൽനിന്നും പലപ്പോഴായി 13 ലക്ഷം രൂപ കൈക്കലാക്കിയശേഷം കടന്നുകളഞ്ഞ കേസിൽ പ്രതികളായ കുന്നിക്കോട് കല്ലുവെട്ടാംകുഴി വീട്ടിൽ രാജുകുട്ടി (58), പെരിനാട് കണ്ടച്ചിറ പൊയ്പ്പള്ളിയിൽ വീട്ടിൽ പ്രശാന്ത് (55)എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്.
ജോലി കിട്ടാതെ വന്നതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ റെയിൽവേയുടെ നിയമന ഉത്തരവും മറ്റു രേഖകളും കൈമാറി. എന്നാൽ, ഇതുമായി റെയിൽവേയിൽ ബന്ധപ്പെട്ടപ്പോഴാണ് നിയമന ഉത്തരവും മറ്റു രേഖകളും വ്യാജമാണെന്ന് അറിഞ്ഞത്. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. കുന്നിക്കോട് എസ്. ഐ രഘുനാഥാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.