മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചയത്തിലെ റോഡുകൾ പലതും തകർന്നതു കാരണം യാത്രാക്ലേശത്താൽ വലയുകയാണ് നാട്ടുകാരും യാത്രികരും. റോഡുകൾ ഇത്തരത്തിൽ തകർന്നിട്ട് വർഷങ്ങളായെങ്കിലും നാളിതുവരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുയരുകയാണ്. തകർന്നവയിൽ പലതും മറ്റ് ഗ്രാമപഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ്. പാലോട്ടുവിള - കൊമ്പേറ്റി റോഡ് വിളവൂർക്കൽ പഞ്ചായത്തുമായും, മേപ്പൂക്കട-കുഴയ്ക്കാട് റോഡ് മാറനല്ലൂർ പഞ്ചായത്തുമായും, അന്തിയൂർക്കോണം-കല്ലുവരമ്പ് റോഡ് കാട്ടാക്കട പഞ്ചായത്തുമായും ബന്ധിപ്പിക്കുന്നവയാണ്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും നിരവധി തവണ സമീപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ബസ് സർവീസ് ഉണ്ടായിരുന്ന അന്തിയർക്കോണം-കല്ലുവരമ്പ്, മേപ്പൂക്കട-കുഴയ്ക്കാട് മലയിൻകീഴ്-ശ്രീകൃഷ്ണപുരം-മഞ്ചാടി എന്നീ റോഡുകളുടെ തകർച്ചകാരണം ബസ് സർവീസ് നിറുത്തലാക്കിയിരിക്കുകയാണ്. കുഴികൾ മാത്രമായി മാറിയ റോഡിൽ മഴക്കാലത്തെ വെള്ളക്കെട്ട് അപകട ഭീഷണിയുമാകാറുണ്ട്. സ്കൂൾ-കോളേ
ആവശ്യം ശക്തമായിട്ടുണ്ട്.
പ്രധാനമായും തകർന്നത് 7 റോഡുകൾ
പ്രശ്നം ഗുരുതരം
ട്രഷറി നിയന്ത്രണം റോഡ് നവീകരണത്തിന് വെല്ലുവിളിയായി
പലയിടത്തും മെറ്റലുകൾ ഇളകി യാത്ര ദുഃസഹമായി
മഴക്കാലമായാൽ വെള്ളക്കെട്ടും ചെളിയുമാണ്
കുട്ടികൾ ഉൾപ്പടെയുള്ള സാധാരണക്കാർ ഏറെ ദുരിതത്തിലാണ്
ബസ് സർവീസുകൾ ഉണ്ടായിരുന്ന പല റൂട്ടുകളിലും സർവീസുകൾ നിറുത്തി
തകർച്ചയിലായ പ്രധാന റോഡുകൾ
മേപ്പൂക്കട-കുഴയ്ക്കാട്
അന്തിയൂ
മലയിൻകീഴ്-ശ്രീകൃഷ്ണപു
മലയിൻകീഴ്-പഴയറോഡ്
ഇരട്ടക്കലു
മൂഴിനട-മഞ്ചാടി
പ്രതികരണം :
ശ്രീകൃഷ്ണപുരം മഞ്ചാടി റോഡ് ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ ഫണ്ട് നൽകുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ 2018-19 വർഷത്തെ ഫണ്ട് വിഹിതത്തിൽ നിന്ന് 7 ലക്ഷം രൂപ എം.എൽ.എ അനുവദിച്ചിരുന്നെങ്കിലും ആ തുക കൊണ്ട് റോഡ് നവീകരിക്കാനാകില്ല. 2020-21 പദ്ധതിയിൽ ജില്ലാപഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി ഫണ്ട് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ മറ്റ് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിന് പ്രധാനകാരണം ട്രഷറി നിയന്ത്രണമാണ്. നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നത്.
-എസ്. രാധാകൃഷ്ണൻനായർ,
പ്രസിന്റ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്.