എ.എസ് റോമയെ കീഴടക്കി യുവന്റസ് കോപ്പ ഇറ്റാലിയ സെമിയിൽ
തുടർച്ചയായ എട്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോയ്ക്ക് ഗോൾ
ടൂറിൻ : ഗോളടിക്കുന്നത് മുറതെറ്റാത്ത അനുഷ്ഠാനമായി മാറ്റിക്കഴിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന വിസ്മയത്തെ ഒപ്പം കൂട്ടി യുവന്റസ് ക്ളബ് കോപ്പ ഇറ്റാലിയ ഫുട്ബാൾ ടൂർണമെന്റിന്റെ സെമിയിലേക്ക് പറന്നു.
കഴിഞ്ഞ രാത്രി കരുത്തരായ എ.എസ്. റോമയ്ക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 3-1ന് യുവന്റസ് ജയിച്ചപ്പോൾ അതിൽ ആദ്യഗോൾ ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു. 26-ാം മിനിഗോൺസാലോ ജെറാഡോ ഹിഗ്വെയ്ന്റെ പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പുതന്നെ യുവന്റസ് തങ്ങളുടെ പട്ടിക തികച്ചിരുന്നു. 38-ാം മിനിട്ടിൽ ബെന്റാംകറും 45-ാം മിനിട്ടിൽ ലിയനാൺഡോ ബൊന്നൂച്ചിയുമാണ് യുവന്റസിന്റെ മറ്റു ഗോളുകൾ നേടിയത്. 50-ാം മിനിട്ടിൽ യുവന്റസ് ഗോളി ജിയാൻ ലൂഗി ബഫണിന്റെ സെൽഫ് ഗോളാണ് റോമയ്ക്ക് ആശ്വാസമായത്.
പുതുവർഷത്തിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ യുവന്റസിനായി ഗോൾ നേടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ പൊള്ളിച്ച് ബേൺലി
മത്സര ഫലങ്ങൾ
ബേൺലി -2 മാൻ. യുണൈറ്റഡ് 0
ടോട്ടൻഹാം - 2 നോർവിച്ച് 1
ലെസ്റ്റർ 4 - വെസ്റ്റ് ഹാം 1
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കടുത്ത നാണക്കേടായി. ബേൺലിക്കെതിരായ തോൽവി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ യുണൈറ്റഡ് തകർന്നു വീണത്. 39-ാം മിനിട്ടിൽ ജേ റോഡ്രിഗസും നേടിയ ഗോളുകൾക്കായിരുന്നു ബേൺലിയുടെ വിജയം.
പരിക്കേറ്റ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിനെ കൂടാതെയിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല.
8 ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടം തോൽവിയായിരുന്നു ഇത്.
24 പ്രിമിയർലീഗ് മത്സരങ്ങളിൽ ഒൻപതെണ്ണത്തിൽ വിജയിച്ച യുണൈറ്റഡ് ഏഴെണ്ണത്തിൽ സമനില വഴങ്ങി.
34
പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് സോൾഷ്യർ പരിശീലിപ്പിക്കുന്ന ടീം.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ഈസ്റ്റ്ഹാം യുണൈറ്റഡിനെ 4-1ന് തോൽപ്പിച്ച് ലെസ്റ്റർ സിറ്റ് പട്ടികയിലെ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അയോസെ പെരേസിന്റെ ഇരട്ടഗോളുകളും ബാർണസ്, റിക്കാർഡോ പെരേര എന്നിവരുടെ ഓരോ ഗോളുമാണ് ലെസ്റ്ററിന് വിജയം നൽകിയത്. 50-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നോബിളാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോൾ നേടിയത്.
24 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായാണ് ലെസ്റ്റർ മൂന്നാമതുള്ളത്. 64 പോയിന്റുള്ള ലിവർപൂൾ ഒന്നാമതും 51 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണ്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം 2-1ന് നോർവിച്ചിനെ കീഴടക്കി. 38-ാം മിനിട്ടിൽ ഡെല്ലി അല്ലിയിലൂടെ മുന്നിലെത്തിയ ടോട്ടനാത്തെ 70-ാം മിനിട്ടിൽ സൺഹ്യൂഗ് മിന്നാണ് ടോട്ടനത്തിന്റെ വിജയഗോൾ നേടിയത്.