തിരുവനന്തപുരം: അരുവിക്കരയിലെ 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളുടെ നാലാമത്തെയും അവസാനത്തെയും ഘട്ടം ഫെബ്രുവരി 1, 2 തീയതികളിൽ നടക്കുന്നതിനാൽ നഗരത്തിൽ വീണ്ടും ശുദ്ധജല വിതരണം പൂർണമായും മുടങ്ങും. ഫെബ്രുവരി 1ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ പിറ്റേന്ന് പുലർച്ചെ രണ്ട് വരെ 74 എം.എൽ.ഡി ജല ശുദ്ധീകരണശാലയുടെയും രാവിലെ 6 വരെ 86 എം.എൽ.ഡി ശുദ്ധീകരണ ശാലയുടെയും പ്രവർത്തനം താൽത്കാലികമായി നിറുത്തിവയ്ക്കും. നവീകരണം പൂർത്തിയാകുന്നതിന് പിന്നാലെ പമ്പിംഗ് പുനരാരംഭിക്കും. 3ന് രാത്രിയോടെ ജലവിതരണം പൂർവസ്ഥിതിയിലാകും. നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റർ ജലം കൂടുതലായി എത്തിക്കാനാകും.
ജലവിതരണം മുടങ്ങുന്നത് ഇവിടെ
കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, സി.ആർ.പി.എഫ്, തിരുമല, പി.ടി.പി നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൺഭാഗം, പുന്നയ്ക്കാമുഗൾ, മുടവൻമുഗൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ ഐരാണിമുട്ടം, തമ്പാനൂർ, ഈസ്റ്റ്‌ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്.
ടാങ്കറുകളിൽ വെള്ളമെത്തിക്കും
ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽനിന്ന് ജലവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ നഗരസഭ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളും ഉപയോഗപ്പെടുത്തും. വാട്ടർ അതോറിട്ടി ടാങ്കറുകൾക്ക് പുറമേ നഗരസഭ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.