ആലപ്പുഴ: വേമ്പനാട് കായലിലെ മത്സ്യങ്ങൾക്ക് പ്രജനനത്തിന് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കുന്നതിനും മണ്ണൊലിപ്പിൽ നിന്നും അനധികൃത കൈയ്യേറ്റങ്ങളിൽ നിന്നും കായൽത്തീരത്തെ സംരക്ഷിക്കുന്നതിനും വിഭാവനം ചെയ്തിട്ടുള്ള കണ്ടൽ നടീൽ പദ്ധതിക്ക് തുടക്കമായി.

ഹാച്ചറിയിൽ ഉത്പാദിപ്പിച്ച കണ്ടൽ തൈകൾ കായലിന്റെ തീരങ്ങളിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുപിടിച്ചാണ് നടുന്നത്. ഫിഷറീസ് വകുപ്പിന്റെയും തണ്ണീർമുക്കം പഞ്ചായത്തിന്റേയും മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, 521ാം നമ്പർ മത്സ്യ സംഘം എന്നിവ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴം കുറഞ്ഞ കായൽ തീരങ്ങളിൽ നേരിട്ടും ആഴം കൂടിയ ഇടങ്ങളിൽ മുളംകുറ്റികളിലും തൈകൾ നടും.

ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവ്വഹിച്ചു. വികസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രമാമദനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുധർമ്മസന്തോഷ്, ബിനിത മനോജ്, രേഷ്മരംഗനാഥ്, അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യൻ, എൻ.വി ഷാജി, സനൽനാഥ്, സാനുസുധീന്ദ്രൻ, സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ, അസിസ്റ്റന്റ് ഡയറക്ടർ രമേഷ് ശശിധരൻ, കെ.വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.