vazha

കുടിവെള്ളത്തിനായി പരക്കം പാഞ്ഞ് വേടരപ്ലാവ് നിവാസികൾ


ചാരുംമൂട്: കൊടും വെയിലിൽ മനുഷ്യർ മാത്രമല്ല കാർഷിക വിളകളും കരിഞ്ഞുണങ്ങുകയാണ്. താമരക്കുളം പ്രദേശങ്ങളിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്.

കരപ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന ഒട്ടു മിക്ക കർഷകരുടെയും വാഴയും പാവലും പയറും ഉൾപ്പടെ ഒട്ടു മിക്ക കാർഷിക വിളകളും കൊടും ചൂടിൽ കരിഞ്ഞുണങ്ങി. കുലച്ച ഏത്തവാഴകൾ വിളയും മുൻപേ ഒരുമിച്ചു ഒടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. കർഷകനും മാവേലിക്കര എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറിയുമായ ബി സത്യപാലിന്റെ പുരയിടത്തിൽ കൃഷി ചെയ്യ്തിരുന്ന 200 മൂട് ഏത്തവാഴകൾ വെയിലേറ്റു നിലംപൊത്തി. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വേടരപ്ലാവ് പ്രദേശത്തു കുടിവെള്ളമില്ല
കെ ഐ പി കനാൽ കടന്നു ചെല്ലാത്ത വേടരപ്ലാവ് മേഖലയിലാണ് കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷം . 300 ൽ പരം കുടുംബംങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകായണ്‌ .പൈപ്പ് ലൈനിൽ വെള്ളം വരാത്തത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു.

പാലക്കുറ്റി പമ്പ്ഹൗസ് ശരിയാക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും വാട്ടർ അതോറിട്ടി സ്വീകരിക്കുന്നില്ല .പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പ്രയോജനം വേടരപ്ലാവ് പ്രദേശങ്ങളിൽ എത്തിക്കാമെന്ന എം എൽ യുടെ വാഗ്ദാനവും ഫ്ലക്സിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

സുനിതാ ഉണ്ണി,
16-ാം വാർഡ് മെമ്പർ
താമരക്കുളം ഗ്രാമ പഞ്ചായത്ത്