മൂവാറ്റുപുഴ:ടൂറിസ്റ്റ് ബസുകൾക്ക് മുന്നിൽ നെറ്റിപ്പട്ടം പോലെ എഴുതിയ പേരുകൾ ഇനിയില്ല.മാർച്ച് ഒന്നു മുതൽ പെർമിറ്റെടുക്കുന്ന ബസുകൾക്ക് വെള്ള നിറവും ടൂറിസ്റ്റ് എന്ന പേരും മാത്രം.വിദ്യാർത്ഥികളുടെയും യുവാക്കളുടെയുംചങ്ക്‌സായിരുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്ന് നിറങ്ങളും ഇഷ്ടതാരങ്ങളുടെ സ്റ്റിക്കറും അപ്രത്യക്ഷമാകുന്നു..
ട്രാൻസ് പോർട്ട് കമ്മീഷണർ ആർ.ശ്രീലേഖ അദ്ധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് തീരുമാനമെടുത്തത്.കോൺട്രാക്ട് കാരേജ് ഒാപ്പറേറ്റർമാരുടേയും മറ്റും അഭിപ്രായം ആരാഞ്ഞ ശേഷം ഈ ആഴ്ച തന്നെ വിജ്ഞാപനം ഇറങ്ങും. നാഷണൽ പെർമിറ്റ് ബസുകൾക്ക് നേരത്തെകളർ കോഡ് നിർബന്ധമാക്കിയിരുന്നു.ടൂറിസ്റ്റ് ബസുകളിൽ വരച്ചിട്ടുള്ള ഇഷ്ട താരങ്ങളുടെയും വന്യ മൃഗങ്ങളുടെയും ചിത്രങ്ങൾമറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് അപകടങ്ങൾസൃഷ്ടിക്കുന്നതായി മോട്ടോർ വെഹിക്കിൾ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. രജിസ്‌ട്രേഷൻഎടുക്കുമ്പോഴും പെർമിറ്റ് പുതുക്കുമ്പോഴും ബസുകളിൽ സ്റ്റിക്കർ വർക്കും മറ്റും പാടില്ലെന്ന് നിർദേശിക്കാറുണ്ടെങ്കിലും പിന്നീട് ലക്ഷങ്ങൾ ചെലവഴിച്ച് മാറ്റം വരുത്തുകയാണ് പതിവ്. . ബസുകളിലെ സൗണ്ട് സിസ്റ്റത്തിനും റേ ലൈറ്റുകൾക്കുംനേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിർദേശങ്ങൾഇങ്ങനെ:
വെള്ള നിറത്തിനു പുറമെ ബസിന്റെ ഇരു വശങ്ങളിലും ചാര നിറത്തിൽ 10 സെൻറി മീറ്റർ വീതിയിൽ വര വേണം
മുൻ ഗ്ലാസിന് മുകളിൽ ടൂറിസ്റ്റ് എന്ന് എഴുതണം.
പിൻവശത്തെ ഗ്ലാസിലും ബസിന്റെ ഇരു വശങ്ങളിലും ആവശ്യമെങ്കിൽ ടൂറിസ്റ്റ് ബസ് എന്നെഴുതാം
പിൻ ഗ്ലാസിൽ 40 സെൻറീ മീറ്റർ വലിപ്പത്തിൽ രജിസ്റ്റേഡ് ഓണറുടെ പേരും മേൽവിലാസവുംആവശ്യമെങ്കിൽ പ്രദർശിപ്പിക്കാം