kufose
കുഫോസിൽ ആറാമത് ബിരുദദാനചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ, രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ അബ്രഹാം ജോൺ തരകൻ, ഡോ.എ.ഗോപാലകൃഷ്ണൻ, മാനേജ്‌മെന്റ് ഫാക്കൽറ്റി ഡീൻ ഡോ.എസ്.ഹരികുമാർ എന്നിവർ സമീപം.

പനങ്ങാട്:ജനങ്ങളുടെ പ്രശ്‌നങ്ങളിൽഇടപെട്ട് പരിഹാരം കണ്ടത്താൻ കഴിയുന്നുണ്ടെങ്കിൽ മാത്രമേ യൂണിവേഴ്‌സിറ്റി ബിരുദത്തിന് സാമൂഹികപ്രസക്തിയുള്ളുവെന്ന് ഗവർണർആരിഫ് മുഹമ്മദ് ഖാൻപറഞ്ഞു.കേരളഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ(കുഫോസ്)ആറാമത് ബിരുദദാനചടങ്ങിൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം . ഓരോവി​ദ്യാർത്ഥി​യുടേയും നേട്ടങ്ങൾക്ക്പിന്നിൽ മാതാപിതാക്കളുടെ നിരന്തരമായ അദ്ധ്വാനവും,പ്രോത്സാഹനവും അനുഗ്രഹങ്ങളുമുണ്ട്.സമുദ്ര പഠനഗവേഷണങ്ങൾക്കുളളഇന്ത്യയിലെആദ്യത്തെയൂണിവേഴ്‌സിറ്റിയാണ് കേരളഫിഷറീസ് സർവ്വകലാശാല.മത്സ്യത്തൊഴിലാളികളുടെപ്രശ്‌നങ്ങൾ കണ്ടത്തി

മികച്ചവരുമാനം ഉറപ്പാക്കുകയുംഅവർക്ക് ജീവിത സുരക്ഷിതത്വം നൽകുകയും ചെയ്യേണ്ടത് കുഫോസിന്റെ കടമയാണെന്ന് ഗവർണർ പറഞ്ഞു.

2018-19 വർഷത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ 52 ഫിഷറീസ് ബിരുദ വിദ്യാർത്ഥികൾക്കും 241 ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്കുമാണ് ബി​രുദം നൽകി​യത്. .വിവിധ ഫാക്കൽറ്റികളിലെ ഡീൻമാരായ ഡോ.എം.ആർ.ഭൂപേന്ദ്രനാഥ്, ഡോ.കെ.ഗോപകുമാർ, ഡോ.കെ.വി.തോമസ്, ഡോ.കെ.വാസുദേവൻ, ഡോ.എസ്.ഹരികുമാർഎന്നിവർനേതൃത്വംനൽകി. വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻഅദ്ധ്യക്ഷത വഹിച്ചു രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ,ഗവേണിംഗ് കൗൺസിൽഅംഗങ്ങളായ ഡോ.എ.ഗോപാലകൃഷ്ണൻ, അബ്രഹാം ജോൺ തരകൻ എന്നിവർ സംസാരിച്ചു.