പള്ളുരുത്തി: അറ്റകുറ്റപ്പണി നടത്തി പണം നൽകാതെ മുങ്ങിയ ഹൻസപ്രേം എന്ന ഇന്ത്യൻ ചരക്ക് കപ്പൽ ജപ്തി ചെയ്തു. കഴിഞ്ഞ മേയിൽ കൊളംബോയിലെ ഡോക് യാർഡിൽ നിന്ന് 78 ലക്ഷം രൂപ നൽകാതെ സ്ഥലം വിട്ടെന്നാണ്കേസ്. കഴിഞ്ഞ ദിവസം കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടപ്പോൾഹൈക്കോടതി ഉത്തരവനുസരിച്ച് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരും ഡഫേദാരും എത്തി ജപ്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു. കപ്പൽ കൊച്ചി വിട്ട് പോകരുതെന്നും നിർദേശമുണ്ട്. . കപ്പൽ ഉടമ, വെസൽമാസ്റ്റർ, കപ്പിത്താൻ എന്നിവരെ നടപടി അറിയിച്ചിട്ടുണ്ട്. . അയർലന്റിലെ ഡബീൻ സാമിയോ ടാങ്കർ കമ്പനി ഉടമസ്ഥതയിലുള്ള കപ്പൽ മുംബയിലെ കമ്പനി വാടകക്ക് എടുത്ത് സർവീസ് നടത്തുകയായിരുന്നു. . കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ബൽരാജ്, സി.പി ഒ മാരായ ഷിജു, അഫ് സർ എന്നിവരാണ് നടപടികൾ പൂർത്തിയാക്കിയത്.