കോലഞ്ചേരി: കടുത്ത വേനലിൽ ജനം കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ ജല അതോറിറ്റിയുടെ ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പുത്തൻകുരിശിൽ പാഴാകുന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് കാവുംതാഴം ജംഗ്ഷന് സമീപമാണ് ഒരുമാസമായി ശുദ്ധജലം പാഴാകുന്നത്. ജല അതോറിറ്റിയും ദേശീയപാത വിഭാഗവും തമ്മിൽ നടക്കുന്ന മെല്ലപ്പോക്ക് സമ്മാണ് വെള്ളം പാഴാകുന്നതിന് കാരണം. പൈപ്പ് നന്നാക്കുന്നതിന് ദേശീയപാത അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ജല അതോറിറ്റിയുടെ വാദം. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ശീത സമരം
പലപ്പോഴും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. നാഷണൽ ഹൈവേ, പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പുകൾ തമ്മിൽ യോജിപ്പോടുകൂടി പ്രവർത്തിച്ചാൽ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ.