pinarayi-vijayn-

കോഴിക്കോട്: നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
നിർമ്മാണം പൂർത്തിയായ ഓഫീസ് മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനവും പുതിയ ഓഫീസ് മന്ദിരങ്ങളുടെ നിർമ്മാണോദ്ഘാടനവും വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പയ്യോളി, പേരാമ്പ്ര എന്നിവിടങ്ങളിലെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളും രജിസ്ട്രേഷൻ കോംപ്ലക്സ് കോഴിക്കോട് , ഫറോക്ക് , വെസ്റ്റ്ഹിൽ , ചാത്തമംഗലം, അഴിയൂർ ,വില്യാപ്പള്ളി എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി ർവഹിച്ചത്
ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ രജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുകയാണ് .48 സബ് രജിസ്ട്രാർ ഓഫീസുകൾക്കും 3 രജിസ്ട്രേഷൻ കോംപ്ലക്സിനും 100 കോടി രൂപ കിഫ്ബി വഴി ഭരണാനുമതി നൽകി .ഒരു ലക്ഷത്തിന് മുകളിലുള്ള റജിസ്ട്രേഷന് നിലവിൽ ഇ- സ്റ്റാമ്പിംഗ് ആണ് .അത് ഒരു ലക്ഷത്തിന് താഴെയുള്ള രജിസ്ട്രേഷനും നടപ്പിലാക്കാൻ ശ്രമം നടത്തുന്നുണ്ട് .ഈ വർഷം 4500 കോടി രൂപയാണ് സർക്കാർ റവന്യു വരുമാനം പ്രതീക്ഷിക്കുന്നത് .രജിസ്ട്രേഷൻ വകുപ്പിലെ അഴിമതി പൂർണമായി ഇല്ലാതാക്കാൻ ശ്രമം തുടരുകയാണ്. എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളിലും സി സി ടി വി വെയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. 315 സബ് രജിസ്ട്രാർ ഓഫീസുകളിൽ 107 എണ്ണം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ജനങ്ങൾ വികസന കാര്യത്തിൽ പുതിയൊരു സംസ്ക്കാരമാണ് അനുഭവിക്കാൻ പോകുന്നത്. എല്ലാവരുടെയും കൂട്ടായ്മ വികസന കാര്യത്തിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
രജിസ്ടേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. .
കേരള ചരിത്രത്തിൽ ഇത്രയും സബ് രജിസ്ട്രാർ ഓഫീസുകൾ ഒന്നിച്ച് നിർമ്മിച്ച കാലമുണ്ടായിട്ടില്ലെന്നും കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 33 ലക്ഷം ആധാരങ്ങൾ രജിസ്റ്റർ ചെയ്തെന്നും 12000 കോടി രൂപ രജിസ്ട്രാർ ഓഫീസ് വഴി സംസ്ഥാനത്തിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു .
പേരാമ്പ്ര സബ് രജിസ്ട്രാർ ഓഫീസ് ശിലാഫലക അനാച്ഛാദനം ഓഫീസ് അങ്കണത്തിൽ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. കെ കുഞ്ഞമ്മദ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ പേരാമ്പ്ര മണ്ഡലം വികസന സമിതി കൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു ഉത്തരമേഖല ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ ഒഫ് രജിസ്ട്രേഷൻ പി ചന്ദ്രൻ സ്വാഗതം പറഞ്ഞു
കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സ് നിർമാണോദ്ഘാടനത്തിന്റെ ഭാഗമായി മേയർ തോട്ടത്തിൽ രവീന്ദ്രൻ ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു.