തിരുവഞ്ചൂർ: ശ്രീചമയംകര ദേവീക്ഷേത്രത്തിലെ 20 ാമത് പ്രതിഷ്ഠാദിന അശ്വതി മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ഇന്നാണ് പ്രസിദ്ധമായ ചമയംകര പൊങ്കാല. 9.30ന് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും. ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ബലിക്കൽപ്പുര സമർപ്പണം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ്‌കുമാർ നിർവഹിക്കും. വാർഡ് മെമ്പർ നിസാ കുഞ്ഞുമോൻ, ദേവസ്വം സെക്രട്ടറി ഷാജൻ ചമയംകര, സാംബശിവൻ ചമയംകര എന്നിവർ സംസാരിക്കും. 10.30ന് രാധാകൃഷ്ണൻ നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. 12ന് ദ്രവ്യകലശാഭിഷേകം. തുടർന്ന് പൊങ്കാല നിവേദ്യം. ഉച്ചയ്ക്ക് 1ന് അന്നദാനം. നാളെ മുതൽ 26 വരെ പതിവ് ചടങ്ങുകൾ. 27ന് പള്ളിവേട്ട. രാത്രി 10ന് ശ്രീഭൂത ബലി, തുടർന്ന് പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട്, പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്,​ മുള എഴുന്നള്ളിക്കൽ, പള്ളിനിദ്ര. 28ന് ആറാട്ട്. രാവിലെ 10ന് ഭജന, 12.30ന് സംഗീത സദസ്, 12.30ന് മഹാ അശ്വതി പൂജ, തുടർന്ന് കുമാരൻ തന്ത്രിയുടെ പ്രഭാഷണം. 1ന് ആറാട്ട് സദ്യ. ഉച്ചയ്ക്ക് 3ന് നീറിക്കാട് പഴുമാലി കടവിലേയ്ക്ക് ആറാട്ട് പുറപ്പാട്. രാത്രി 7നും 7.30നും മദ്ധ്യേ ആറാട്ട്. തുടർന്ന് ദീപാരാധന. ആറാട്ട് തിരികെ എഴുന്നള്ളിപ്പ്. ആറ്ട്ട വരവും വെടിക്കെട്ടും. കൊടിയിറക്ക്. 10.30ന് നാടകം.