കോട്ടയം: കുളമ്പുരോഗം നിർമാർജനം ചെയ്യാൻ പ്രതിരോധ കുത്തിവയ്പ് ഇന്ന് മുതൽ മാർച്ച് 23 വരെ നടക്കും. ഇതിനായി രൂപീകരിച്ച 129 സ്കാഡുകൾ വീടുകളിലെത്തി കുത്തിവയ്ക്കും. ശേഷം കന്നുകാലിയുടെ ചെവിയിൽ കമ്മലിടും. ഭാവിയിൽ ഗർഭധാരണത്തിനുള്ള കുത്തിവയ്പും ഇൻഷുറൻസ് പരിരക്ഷയുമടക്കമുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് കമ്മൽ അഥവാ ഇയർ ടാഗ് നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്പ് സൗജന്യമാണ്. ഈ ഘട്ടത്തിൽ പശുക്കളേയും എരുമകളേയും മാത്രമാണ് കുത്തിവയ്പ്പിന് വിധേയമാക്കുന്നത്. ജില്ലയിൽ 81059 പശുക്കളും 6163 എരുമകളുമാണുള്ളത്. കഴിഞ്ഞ ഘട്ടത്തിൽ പന്നിയടക്കമുള്ളവയ്ക്ക് കുത്തിവയ്പ്പ് നൽകിയതിനാലാണ് ഇവയെ ഇക്കുറി ഒഴിവാക്കുന്നത്.
കുത്തിവയ്ക്കുന്ന കന്നുകാലികൾക്കുള്ള ഹെൽത്ത് കാർഡ് കർഷകർക്ക് നൽകും. നാലു മാസത്തിൽ താഴെയുള്ള പശുക്കുട്ടികൾ, രോഗമുള്ള പശുക്കൾ എന്നിവയെ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുളമ്പ് രോഗം

 രോഗം ഇരട്ട കുളമ്പുള്ള പശു, ആട്, എരുമ, ആന തുടങ്ങിയ മൃഗങ്ങളിൽ

 ലക്ഷണങ്ങൾ മൂക്കൊലിപ്പ്, തീറ്റയെടുക്കാൻ ബുദ്ധിമുട്ട്, പനി, വൃണങ്ങൾ

 കുളമ്പ് രോഗത്തിന് കാരണമാകുന്നത് പികർണോ എന്ന വൈറസ്

 രോഗം പകരുന്നത് കൊടുക്കുന്ന കാലിത്തീറ്റയിലൂടെയും വെള്ളത്തിലൂടെയും