ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ...
ആദായനികുതി ഘടനമാറ്റം. മൂന്ന് പുതിയ സ്ളാബുകൾ കൂട്ടി. പതിനഞ്ച് ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനമായി തുടരും. 7.5 മുതൽ പത്ത് ലക്ഷം വരെ 15 ശതമാനം നികുതി. 10 മുതൽ 12.55 വരെ 20 ശതമാനം നികുതി. 12.5 മുതൽ 15 വരെ 25 ശതമാനം.
കോർപറേറ്റ് നികുതി കുറച്ചു. പുതിയ സംരഭകർക്ക് 15%. നിലവിലുള്ള കമ്പനിക്ക് 22%.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക രണ്ട് ഘട്ടമായി നല്‍കും
എൽ.ഐ.സി-ഐ.ഡി.ബി.ഐ ഓഹരികൾ വിറ്റഴിക്കും.കമ്പനി നിയമങ്ങൾ ഭേദഗതി ചെയ്യും
നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കി
ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കും
ജമ്മു കാശ്മീരിന്റെ വികസനത്തിന് 30,740 കോടി
ലഡാക്കിന്റെ വികസനത്തിന് 5985 കോടി
നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം
നെെപുണ്യ വികസനത്തിന് 3000 കോടി
2021നു മുമ്പ് പാരിസ് ഉടമ്പടി നടപ്പാക്കും
പെൺകുട്ടികളുടെ വിവാഹ പ്രായം നിർണയിക്കുന്നത് പുതിയ ദൗത്യ സംഘം
ഊർജമേഖലയ്ക്ക് 22,000 കോടി
പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020–21 സാമ്പത്തിക വർഷത്തിൽ 85,000 കോടി
മുതിർന്ന പൗരന്മാർക്ക് 9500 കോടി
ക്ലീൻ എയർ പദ്ധതിക്ക് 4,400കോടി
ആറ് ലക്ഷം അങ്കണവാടി ജീവനക്കാർക്ക് മൊബെെൽഫോൺ
2024നു മുമ്പ് 6000 കി.മീ ദേശീയപാത
വനിതാ ക്ഷേമത്തിന് 28,600 കോടി
ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം
ഭാരത് നെറ്റ് എന്ന പേരിൽ ഒപ്റ്റിക്കൽ കേബിൾ ശൃംഖല
ടൂറിസം വികസനത്തിന് 2500 കോടി
വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ട്രെയിനുകൾ
ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും
100 പുതിയ വിമാനത്താവളങ്ങൾ
എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും
വ്യവസായ മേഖലയ്ക്കായി 27,300 കോടി.
അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ.
ടെക്സ്റ്റെെൽസ് മിഷന് 1,480 കോടി.
മൊബെെൽഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന
പുതിയ വിദ്യാഭ്യാസ നയം ഉടൻ. "സ്റ്റഡി ഇൻ ഇന്ത്യ" പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി.
2025നകം പാലുല്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കും
ദേശീയ പോലീസ് സര്‍വകലാശാല രൂപീകരിക്കും.
സ്വച്ഛ്ഭാരതിന് 12,300 കോടി
112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ
ആരോഗ്യമേഖലയ്ക്ക് 69,000 കോടി
മിഷൻ ഇന്ദ്രധനുഷ് വിപുലീകരിച്ചു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. കാർഷിക മേഖലയ്ക്കായി 16 കർമ്മ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡുകൾ
തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.
2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.
ജി.എസ്.ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരം.
സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തം. ജി.എസ്.ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു.
വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചു.
16 ലക്ഷം പുതിയ നികുതിദായകരുണ്ടായി.
കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി.
ധനമന്ത്രി ഇത്തവണയും പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന് കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തിയിരുന്നു. 'എല്ലാവരോടുമൊപ്പം എല്ലാവര്ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും'. ബഡ്ജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു.
ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമോ എന്നതാകും ബഡ്ജറ്റിൽ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സാമ്പത്തിക വളർച്ചയിലെ മുരടിപ്പു മാറ്റാൻ എന്തു നടപടികളെടുക്കുന്നു എന്നത് നേരത്തെ ചർച്ചാ വിഷയമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതായി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏഴു ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് അഞ്ചു ശതമാനം വളർച്ച മാത്രമാണുണ്ടായത്. ഈ കുറവിൽ നിന്ന് ശക്തമായി മടങ്ങിവരുമെന്നും പുതിയ സാമ്പത്തിക വർഷത്തിൽ 6 മുതൽ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.