
മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സിതാരമാൻ അവതരിപ്പിച്ച ബഡ്ജറ്റിലെ ചില പ്രഖ്യാപനങ്ങളെ കുറിച്ചാണ് പരിഹാസം.

പ്രതിപക്ഷവും ബഡ്ജറ്റിനെതിരെ രംഗത്തെത്തിയിരുന്നു. ബഡ്ജറ്റിൽ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മിക്ക ട്രോളുകളും.

നികുതി പരിഷ്‌കാരവും കര്‍ഷകര്‍ക്കുള്ള പദ്ധതികളും ട്രോളില്‍ ഇടം നേടിയിട്ടുണ്ട്. നിർമല സിതാരമനെയും മോദിയെയും കളിയാക്കിയ ട്രോളുകളുമുണ്ട്.

രാഷ്ട്രപതി ഭവനും പാലമെന്റും അങ്ങ് വിൽക്കാം, ബഡ്ജറ്റ് അവതരിപ്പിച്ചു ഇന്ത്യയിലെ പകുതി പ്രശ്നങ്ങളും തീർന്നു, ലുക്ക് എങ്ങോട്ടാ പോണേന്ന് മനസിലാവണില്ലല്ലേ, മൊട്ടു സൂചിയുടെ വില കുറഞ്ഞോ മോനോ... എന്നിങ്ങനെയാണ് ട്രോളിലെ വാചകങ്ങൾ.

കേന്ദ്ര ബഡ്ജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി മുന്‍ ധനമന്ത്രി പി ചിദംബരവും പ്രതികരിച്ചിരുന്നു. "നമ്മള്‍ ഒരു ധനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് പ്രസംഗം കുറച്ച് സമയം മുമ്പ് കേട്ടു. 160 മിനുട്ടാണ് അത് നീണ്ടു നിന്നത്. എന്നെ പോലെ നിങ്ങളും അത് കേട്ട് ക്ഷീണിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ കുറ്റം പറയില്ല. ബഡ്ജറ്റ് 2020 വഴി അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല"-എന്നായിരുന്നു ചിദംബരം പ്രതികരിച്ചത്.
