shaheen-bagh-fire

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തിനിടെ ആകാശത്തേക്ക് വെടിവച്ച പ്രതി ആം ആദ്മി പാർട്ടിക്കാരനാണെന്ന് പൊലീസ്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിരുന്നില്ല. കപിൽ ഗുജ്ജർ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വെടിയുതിർത്തത്. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ അക്രമി വിളിച്ചുപറഞ്ഞിരുന്നു.

ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു കപിൽ വെടിയുതിർത്തത്. പ്രതി തന്നെയാണ് താൻ ആം ആദ്മി പാർട്ടിക്കാരനെന്ന് സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. 2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ താനും അച്ഛനും ആം ആദ്മി പാർട്ടിയിൽ ചേർന്നതായി പ്രതി പറഞ്ഞു. കപിലും അച്ഛനും കഴിഞ്ഞവർഷം ആം ആദ്മി പാർട്ടിയിൽ ചേർന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകൾ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണിൽനിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു.

എന്നാൽ പൊലീസ് കണ്ടെത്തലിനെ തള്ളി ആം ആദ്മി പാർട്ടി രംഗത്തെത്തി. പ്രതി കപില്‍ ഗുജ്ജറുമായി പാർട്ടിക്ക് ബന്ധവുമില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പോലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു പ്രതി വെടിയുതിർത്തത്. ഷഹീൻബാഗ് സമര വേദിയിൽ തോക്കുമായി എത്തിയ ഒരാളെ സമരക്കാർ നേരത്തെ പിടികൂടിയിരുന്നു.

Rajesh Deo, DCP Crime Branch on Kapil Gujjar, who opened fire in Shaheen Bagh area on February 1: We recovered the pictures from his phone during the course of the investigation. Kapil has confessed that he & his father joined AAP somewhere between January-February 2019. https://t.co/NNxIvfTuox pic.twitter.com/7Rw9wfxzXb

— ANI (@ANI) February 4, 2020