ചെന്നൈ: തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. കടലൂരിൽ ഒരു സിനിമാ ചിത്രീകരണ സെറ്റിൽ വച്ചാണ് നടനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. വിജയിയുടെ 'ബിഗിൾ' എന്ന സിനിമയുടെ നിർമാതാക്കളാണ് എ.ജി.എസ്.ഫിലിംസ്. 'മാസ്റ്റർ' എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ വച്ചാണ് സംഭവം നടന്നത്.
വിജയ് നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെ ചോദ്യം ചെയ്ത് വരികയാണെന്ന വിവരണാണ് ലഭിക്കുന്നത്. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അൻപിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. മുൻപ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെർസൽ' എന്ന സിനിമയിൽ വിജയിയുടെ കഥാപാത്രം വിമർശിച്ചത് വൻ വിവാദത്തിലേക്ക് നയിച്ചിരുന്നു.
IT sleuths question actor Vijay who is shooting near NLC in Neyveli for his upcoming movie Master. This follows raids at 20 locations related to AGS Enterprises which produced Vijay latest-Bigil pic.twitter.com/JSNsw53Oiq
— Poornima Murali (@nimumurali) February 5, 2020