balachandra-menon-nishad

ബാലചന്ദ്രമേനോനെ കടുത്ത ഭാഷയിൽ വിമർശിച്ച് സംവിധായകൻ എം.എ നിഷാദ് രംഗത്ത്. പാരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മേനോൻ പോസ്‌റ്റ് ചെയ്‌ത് ഫേസ്ബുക്ക് കുറിപ്പാണ് നിഷാദിനെ ചൊടിപ്പിച്ചത്. 'നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയാൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രസക്തി എന്ത്' എന്നായിരുന്നു ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇതിനെതിരെയാണ് മേനോന്റെ തന്നെ ചില ചിത്രങ്ങളുടെ പേരുകൾ ഉപയോഗിച്ചുകൊണ്ടുള്ള നിഷാദിന്റെ പരിഹാസം. 'പട്ടും വളയും നേടിയെടുക്കാൻ,വെറും ഒറ്റുകാരന്റെ റോൾ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങൾക്ക് ഒട്ടും ചേരില്ല... ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റ്രെ ഇടക്ക് കോലിട്ട് ഇളക്കരുതേ...ജനം താരാട്ട് പാടി ഉറക്കും, ജന്മാന്തരങ്ങളോളം'-എന്നാണ് നിഷാദിന്റെ വിമർശനകുറിപ്പ്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ദേ ഇങ്ങോട്ട് നോക്കിയേ...കാര്യം നിസ്സാരമാ..പക്ഷെ പ്രശ്നം ഗുരുതരമാണല്ലോ മേനനേ..മേനോൻ തന്റ്രെ മണിച്ചെപ്പ് തുറന്ന്,നയം വ്യക്തമാക്കിയിട്ടുണ്ട്...സ്വന്തമായിട്ട് കുഴപ്പമുണ്ടോ എന്ന് നാട്ടുകാരോട് ചോദിച്ചാൽ,ഇങ്ങനെ ചാണകകുഴിയിൽ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാൽ,ആളുകൾ ചിരിയോട് ചിരിയായിരിക്കും...അവർ ചിലപ്പോൾ വിചാരണയും ചെയ്യും. മേനോൻ പണ്ടേ പൈങ്കിളി കഥയിൽ മിടുക്കനായത് കൊണ്ട്,കേരളത്തിൽ ഈ വക ജല്പനങ്ങളൊക്കെ കേൾക്കാത്ത ശബ്‌ദങ്ങളുമായിരിക്കും.


പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വാചക കസർത്ത് നടത്തുന്ന മേനൻ ഒന്നു വിശദീകരിക്കാമോ...ഒരു ജനതയുടെ അതി ജീവനത്തിന്റെ പ്രശ്‌നമാണിത് മേനോനേ..


ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാൽ മതി,ഭരണഘടനക്ക് വിരുദ്ധമായി,ഒരു മതത്തേ മാത്രം ഒഴിവാക്കി കൊണ്ടുളള നിയമത്തേ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ ? അതിന് മാത്രം ഉത്തരം തന്നാൽ മതി..
ദാറ്റ്സ് ആൾ യുവർ ഓണർ !!


NB
പട്ടും വളയും നേടിയെടുക്കാൻ ,വെറും ഒറ്റുകാരന്റെ റോൾ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങൾക്ക് ഒട്ടും ചേരില്ല...
ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റെ ഇടക്ക് കോലിട്ട് ഇളക്കരുതേ...ജനം താരാട്ട് പാടി ഉറക്കും,ജന്മാന്തരങ്ങളോളം..'.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്-