വാഷിംഗ്ടൺ: ബഹിരാകാശത്ത് സുവർണ ലിപികളിൽ ചരിത്രം കുറിച്ച് ഒരു വനിത. ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായാണ് നാസയുടെ യു.എസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് വ്യാഴാഴ്ച ഭൂമിയിൽ തിരിച്ചെത്തിയത്. 328 ദിവസം നീണ്ടു നിന്ന ദൗത്യമാണ് ക്രിസ്റ്റീന വിജയകരമായി പൂർത്തീകരിച്ചത്. ക്രിസ്റ്റീനയ്ക്കൊപ്പം യൂറോപ്യൻ സ്പേസ് ഏജൻസി പ്രതിനിധിയായ ലുക പർമിറ്റാനോ, റഷ്യൻ ഗവേഷകൻ അലക്സാണ്ടർ കോട്സ്കോവ് എന്നിവരും ഉണ്ടായിരുന്നു. കസാക്കിസ്ഥാനിലാണ് ഇവർ വന്നിറങ്ങിയത്. ദൗത്യം വിജയകരമായി പൂർത്തീകരിച്ച ക്രിസ്റ്റീനയ്ക്ക് എത്രയും വേഗം ടെക്സസിൽ എത്തിച്ചേരാനാണ് ആഗ്രഹം.
ഇത്രയും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്കോട്ട് കെല്ലി ബഹിരാകാശ നിലയത്തിൽ ദിവസം കഴിഞ്ഞിരുന്നു. ഭാരമില്ലായ്മ, ഒറ്റപ്പെടൽ, റേഡിയേഷൻ, ദൈർഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യ ശരീരം എങ്ങനെ നേരിടുന്നു തുടങ്ങിയ പഠനങ്ങളുടെയും ഭാഗമായിരുന്നു ക്രിസ്റ്റീന. നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
വനിതകൾ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന. നാസ ഗവേഷക ജസീക മെയറിനൊപ്പമായിരുന്നു ക്രിസ്റ്റീന ഇതിന്റെ ഭാഗമായത്.
പോയിന്റസ്
ഭൂമിക്ക് ചുറ്റും 5248 തവണ വലം വച്ച ക്രിസ്റ്റീന ഇതിനിടയിൽ സ്പേയ്സ് സ്റ്റേഷനിൽ നിന്നും ആറ് തവണ പുറത്തിറങ്ങുകയും 42 മണിക്കൂർ 15 മിനിട്ട് സമയം ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷന് പുറത്ത് നിരവധി പ്രവർത്തനങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെടുകയും ചെയ്തു.