തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിൻവലിച്ചെതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയന്ത്രണങ്ങൾ കർശനമാക്കില്ലെങ്കിലും ശ്രദ്ധ തുടരും..കൊറോണ സ്ഥിരീകരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവരുടെ സാമ്പിൾ ഫലങ്ങൾ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
വുഹാനിൽനിന്ന് വന്ന മൂന്നുപേരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുൻകരുതലായി വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. പിന്നീട് ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിച്ചിരുന്ന
ഇതുകൂടാതെ വുഹാനിൽ നിന്ന് തിരിച്ചത്തിയ 72 പേരിൽ മൂന്ന് പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിക്കാനായത്. ബാക്കി 61 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചത്.