yoga-beauty

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും യോഗ പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാൽ യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയത്തിനും പ്രധാന്യമുണ്ട്. രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം. പുലർച്ചെ മൂന്നു മണി മുതൽ രാവിലെ 8.30 വരെയാണ് യോഗ ചെയ്യാൻ ഉചിതമായ സമയമായി യോഗാ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ യോഗ പരിശീലിക്കാൻ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിൽ യോഗ ചെയ്യാവുന്നതാണ്. വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ പരിശീലനത്തിൽ ഏർപ്പെടാം.


വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യാൻ പാടുള്ളതല്ല. യോഗ ചെയ്യുന്നതിനായി പ്രധാന ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 3 മണിക്കൂറെങ്കിലും ആവശ്യമാണ്. ലഘുഭക്ഷണത്തിനു ശേഷമാണ് യോഗ ചെയ്യാൻ ഒരുങ്ങുന്നതെങ്കിൽ കഴിച്ചതിനു ശേഷം ഒന്നര മണിക്കൂറെങ്കിലും ഇടവേള അനിവാര്യമാണ്. വിവിധ പാനീയങ്ങൾ കഴിച്ചതിനു ശേഷം യോഗ ചെയ്യുന്നതിലുമുണ്ട് നിഷ്‌ട‌കൾ. വെള്ളം മാത്രം കുടിക്കുന്നെങ്കിൽ അതിനു ശേഷം പത്തു മിനിറ്റ് കഴിഞ്ഞ് യോഗ ചെയ്യാൻ തുടങ്ങാം. അതേസമയം കാപ്പിയോ ചായയോ കുടിക്കുകയാണെങ്കിൽ യോഗ ആരംഭിക്കാൻ അര മണിക്കൂറെങ്കിലും കാത്തിരിക്കണം.


യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.


സ്ത്രീകൾ ആർത്തവസമയത്ത് യോഗ പരിശീലിക്കാതിരിക്കുകയാണ് നല്ലത്. ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ യോഗ ചെയ്യാവൂ. ഗർഭിണികൾക്ക് തീർത്തും ലളിതമായ യോഗാസനങ്ങൾ പരിശീലിക്കാം. ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങൾ ഉള്ളവർ വിദഗ്ധോപദേശം തേടിയതിനു ശേഷം മാത്രമേ അവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള യോഗാസനങ്ങൾ ചെയ്യാവൂ. പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടെങ്കിൽ യോഗ ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കാം. അസുഖം പൂർണമായും സുഖപ്പെട്ടതിനു ശേഷം മാത്രമേ യോഗ തുടരാവൂ. യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിലെപ്പോഴും യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക.