തിരുവനന്തപുരം: ബഡ്‌ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചതിനെ ന്യായീകരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. വൻകിട പദ്ധതികൾ പ്രഖ്യാപിക്കാതെയും നിലവിലുള്ള പദ്ധതികൾക്ക് തുക വകയിരുത്താതെയും തലസ്ഥാനത്തെ അവഗണിച്ചതിലുള്ള പ്രതിഷേധമാണ് രാഷ്ട്രീയ ഭേദമന്യേ ഉയരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ശക്തമായ ജനവികാരം ഉയർന്നപ്പോഴാണ് ജില്ലയിലെ മന്ത്രിയായ കടകംപള്ളിയും സി.പി.എമ്മും ദുർബല വാദമുഖങ്ങളുയർത്തി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാന നഗരിക്ക് പ്രത്യേക പാക്കേജ് ആവശ്യമില്ലെന്ന സി.പി.എം ജില്ലാനേതൃത്വത്തിന്റെ അഭിപ്രായമാണോ ജില്ലയിലെ എൽ.ഡി.എഫ് എം.എൽ.എമാർക്കെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. ആയിരം ദിനങ്ങൾകൊണ്ട് പൂർത്തിയാക്കേണ്ട വിഴിഞ്ഞം പദ്ധതി സർക്കാരിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണ് അനിശ്ചിതമായി നീളുന്നത്. കരമന - കളിയിക്കാവിള പാതയുടെ ഒന്നാംഘട്ടം ഒരുവർഷംകൊണ്ട് യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയെങ്കിലും രണ്ടാംഘട്ടം നാലു വർഷക്കാലമായിട്ടും എങ്ങുമെത്തിയില്ല. ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള മൂന്നാം ഘട്ടത്തിനുള്ള തുക വകയിരുത്തുകയോ അലൈൻമെന്റ് നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. സ്മാർട്ട് സിറ്റി, ലൈറ്റ് മെട്രോ, ആറ്റുകാൽ ടൗൺഷിപ്പ്, ടെക്‌നോപാർക്ക് വികസനം എന്നിവയ്‌ക്കൊന്നും ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.