behra-

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നിന്ന് തോക്കുകൾ കളവുപോയിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. സി.എ.ജി കണ്ടെത്തലുകൾ തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എ.ജി നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെത്തി. സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

എസ്.എ.പി ക്യാമ്പിൽ നിന്ന് 25 തോക്കുകളും 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോർട്ട്.. എന്നാൽ തോക്കുകൾ എസ്എപി ക്യാമ്പിൽ തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പല ക്യാമ്പുകളിലേക്ക് പോയ തോക്കുകൾ എസ്.എ.പി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സി..എ..ജി അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് സി.എ.ജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.

അതേസമയം വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.

ആയുധങ്ങൾ കാണാതായത് ഉൾപ്പെടെ പൊലീസിനെതിരായ സി.എ.ജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു