antony

തൃക്കാക്കര : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ഡോ.ഇ.പി.ആന്റണി (93) നിര്യാതനായി. വ്യോമസേനയിൽ വൈമാനികനായി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം 1964ൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ചരിത്രാദ്ധ്യാപകനും പിന്നീട് വൈസ് പ്രിൻസിപ്പലുമായിരുന്നു. 1975 മുതൽ ആറു വർഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം. 1981ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. നാഗാലാൻഡിൽ താമസിച്ച് രചിച്ച നാഗ കുടുംബങ്ങളുടെ ജീവിത സവിശേഷതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥം കേംബ്രിഡ്‌ജ് സർവകലാശാലയിൽ പഠനവിഷയമാണ്. 1967ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷനും1972 ൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.1974ൽ കേരള പിന്നോക്ക സമുദായ ഫെഡറേഷന്റെ ആദ്യജനറൽ സെക്രട്ടറിയായി. കേരളത്തിൽ അടിയാൻ സമ്പ്രദായം നിലവിലുണ്ടോ എന്ന് അന്വേഷിക്കാൻ 1995 ൽ സുപ്രിം കോടതി ഏകാംഗ കമ്മീഷനായി നിയമിച്ചു. ദീർഘകാലം കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. പ്രധാന ഗ്രന്ഥം ദ ഹിസ്റ്ററി ഒഫ് ലാറ്റിൻ കാത്തലിക്സ് ഇൻ കേരള. ഭാര്യ:പരേതയായ ആലീസ് മക്കൾ:ഡയാന, പ്രശസ്ത ഗിത്താറിസ്റ്റ് പരേതനായജോൺ ആന്റണി, റോക്കി ആന്റണി .മരുമക്കൾ: ഡോ.തോമസ് , സുപ്രിയ, സൂസൻ.സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾ ദൈവാലയത്തിൽ.