ll

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി നേടിയ ഫിൻലൻഡിൽ നിന്നും മറ്റൊരു സന്തോൽ വാർത്ത കൂടി. അമ്മമാരെ കൂടാതെ അച്ഛന്മാർക്കും ഇനി പ്രസവാവധി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരും. ഇതോടെ അച്ഛനും പ്രസവാവധി നൽകുന്ന ആദ്യ രാജ്യമായി ഫിൻലൻഡ് മാറും.

കുഞ്ഞിനെ വളർത്തൽ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച്, കുട്ടായ ചുമതലയാണെന്ന സന്ദേശമാണ് ഈ നിയമത്തിലൂടെ സർക്കാർ നൽകുന്നത്. അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കിൽ ഏഴുമാസം അമ്മയും അച്ഛനും എന്ന രീതിയിൽ അവധി ലഭിക്കും. ഫലത്തിൽ കുഞ്ഞിന് ഒരു വയസാകുന്നതുവരെ മാതാപിതാക്കളുടെ കരുതൽ ലഭിക്കും.

സെപ്റ്റംബറോടെ നിയമം നിലവിൽ വരും. വൻ സ്വീകാര്യതയാണ് ബില്ലിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.

മുപ്പത്തിനാലുകാരിയായ സന്ന മരീൻ ആണ് ഫിൻലൻഡിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രികൂടിയാണ് സന്ന.