ന്യൂഡൽഹി : ഡൽഹിയിൽ അധികാരം നിലനിറുത്തിയ ശേഷം തങ്ങളുടെ മൃദഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി എം..എൽ..എമാർ. എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് ഗ്രേറ്റർ കൈലാഷ് എം.എൽ.എ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. സൗരഭ് ഭരജ്വാജിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പിന്തുണച്ചതോടെ തങ്ങളുടെ അജണ്ട എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാർട്ടി.
സൗരഭ് ഭരദ്വാജ് ഹനുമാന്റെ സാഹസിക യാത്ര വർണിക്കുന്ന സുന്ദരകാണ്ഡം തന്റെ ണ്ഡലത്തിൽ ഉടനീളം പാരായണം ചെയ്യാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച ഓരോ സ്ഥലങ്ങളിലായി സുന്ദരകാണ്ഡം പാരായണം നടത്തുമെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ബി..ജെ..പിയുടെ തീവ്രഹിന്ദുത്വ അജണ്ടയെ മൃദു ഹിന്ദുത്വം കൊണ്ടു നേരിടുക എന്നതാണ് കേജ്‌രിവാളിന്റെ നയം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന കേജ്‌രിവാൾ നൽകിയിരുന്നു..കേജ്‌രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത് വാത്മീകി മന്ദിരത്തിൽ നിന്നായിരുന്നു.. തിരഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാൻ ക്ഷേത്രത്തിൽ കുടുംബത്തടൊപ്പം സന്ദര്‍ശനം. താൻ ഹനുമാൻ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു . ഭീകരവാദിയെന്ന് ബി..ജെ..പി നേതാക്കൾ വിളിച്ചപ്പോൾ പൂജയുടെയും ഹനുമാൻ ചാലിസ ചൊല്ലിയതിന്റെയും വിഡിയോ പുറത്ത് വിട്ടായിരുന്നു തിരിച്ചടി.