franco-

കൊച്ചി: തന്നെ മഠത്തിൽവച്ച് കടന്നുപിടിച്ച് ചുംബിച്ചെന്നും വീ‌ിഡിയോ കാൾ വഴി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പിനെതിരെയുള്ള പീഡനക്കേസിലെ 14-ാം സാക്ഷിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.. സ്വന്തം ശരീര ഭാഗങ്ങൾ കാണിച്ചു കൊണ്ട് വീഡിയോകാൾ ചെയ്യുന്ന ബിഷപ്പ് കന്യാസ്ത്രീയോടും ശരീരം കാണിക്കാൻ ആവശ്യപ്പെട്ടിരുന്നതായി മൊഴിയിലുണ്ട്..

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയായ പീഡനക്കേസിന്റെ അന്വേഷണത്തിലാണ് കന്യാസ്ത്രീയുടെ മൊഴി.

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. 2015-17 കാലയളവിൽ കേരളത്തിനു പുറത്ത് സേവനമനുഷ്ഠിക്കവെ ബിഷപ്പുമായി സൗഹൃദമുണ്ടായിരുന്നു. ഇത് മറയാക്കിയാണ് ഫ്രാങ്കോ മുളയക്കൽ ഫോൺ ചെയ്യാൻ ആരംഭിച്ചത്.

ബിഷപ്പ് ലൈംഗിച്ചുവയോടെ സംസാരിച്ചപ്പോൾ താൻ അത് വിലക്കിയിരുന്നു. പിന്നീട് തന്നെ കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയിൽ മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ഉമ്മ വെച്ചതായും മൊഴിയിൽ പറയുന്നു. പേടി കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ബിഷപ്പിന്റെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടാണിത്.

കന്യാസ്ത്രീയുടെ മൊഴിയിൽ ബിഷപ്പിനെതിരെ പോലീസ് ഇതുവരെ പ്രത്യേകം കേസ് എടുത്തിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചതു കൊണ്ടാണ് കേസ് എടുക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഒഴിവാക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക എഫ്ഐആർ ഇടണമെന്നും സേവ് ഔർ സിസ്റ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു.