പത്തനംതിട്ട: പ്രീ പ്രൈമറി മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാരെയും 11-ാം ശമ്പള പരിഷ്കരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു) പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2012ന് ശേഷം ഈ മേഖലയിൽ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപികമാർക്കും ആയമാർക്കും പി.ടി.എ നൽകുന്ന ചെറിയ ശമ്പളമാണുള്ളത്.പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ വർദ്ധനവിന് കാതലായ പങ്കുവഹിക്കുന്നത് പ്രീ പ്രൈമറികളാണ്.സ്കൂളുകളിലെ പാചക തൊഴിലാളികളുടെ വേതനം ദിവസേന 500 രൂപയാണെന്നിരിക്കെ പ്രീ പ്രൈമറി മേഖലയിലെ ജീവനക്കാർക്ക് ദിവസേന 100 രൂപ പോലും കിട്ടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതിനുവേണ്ട നീതി പൂർവമായ നടപടി സ്വീകരിക്കേണ്ടതാണ്.ജില്ലാ പ്രസിഡന്റ് പി.കെ.സുശീൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലപ്പുഴയിൽ നടന്ന 23ാം സംസ്ഥാന സമ്മേളനം വിലയിരുത്തി.സി.മോഹനൻ,കെ.എ.തൻസീർ,ആനി വർഗീസ്,തോമസ് എം. ഡേവിഡ്,ഷൈൻ ലാൽ,ഷാഫി എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.എസ്.ജീമോൻ റിപ്പോർട്ട് അവതരിപ്പിച്ചു.