കൊടുമൺ: കൊടുമണ്ണിൽ സാമൂഹ്യവിരുദ്ധർ തീയിടുന്നു. രാത്രി രണ്ടുമണിക്കുശേഷമാണ് കരിയിലയും ചവറുകളും ഉണങ്ങിക്കിടക്കുന്നിടത്തു തീയിടുന്നത്. വ്യാഴാഴ്ച രാത്രി രണ്ടുമണികഴിഞ്ഞ് കൊടുമൺ ടെലിഫോൺ എക്‌സേഞ്ചിനു പുറകുവശം സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഉണങ്ങിക്കിടന്ന പുല്ലിനും കരിയിലയ്ക്കും തീയിട്ടു. തീ അൻപതു സെന്റോളം പുരയിടത്തിൽ പടർന്നു. അടൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കൊടുമൺ പൊലീസും സ്ഥലത്തെത്തി . രണ്ടു ദിവസം മുമ്പ് കൊടുമണ്ണിലെ ഒരു സ്കൂളിനു മുന്നിലും കൊടുമൺ പഞ്ചായത്ത് ഹരിജൻ വെൽഫെയർ സൊസൈറ്റി ഓഫീസിനു മുന്നിലും തീയിട്ടു.രാത്രിയിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് ആവശ്യപ്പെട്ടു.