ഗുരുവായൂർ: ക്ഷേത്ര ഉത്സവ കലാപരിപാടികൾക്ക് തിരുവാതിരക്കളി അവതരിപ്പിക്കാൻ 75 സംഘങ്ങൾ. നാട്ടിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മിക്ക മാതൃസമിതികളും തിരുവാതിരക്കളിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സംഘങ്ങൾക്ക് അവസരം നൽകുന്ന കാര്യം പരിഗണിക്കാൻ ഉത്സവപ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു. ദേവസ്വം ഭരണസമിതിയംഗം കെ. അജിത്ത് അദ്ധ്യക്ഷനായി. തിരുവാതിരക്കളിക്ക് മാത്രമായി ഒരു സ്റ്റേജ് നിർമ്മിക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. ഗുരുവായൂരിലെ കലാകാരന്മാരുടെ പ്രതിനിധികളെ പ്രോഗ്രാം കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ. നാരായണൻ, ജനു ഗുരുവായൂർ, വി.പി ഉണ്ണികൃഷ്ണൻ, ചൂണ്ടൽ ബാബുരാജ്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കർ, മാനേജർ ഗീത, മണികണ്ഠൻ എന്നിവർ സംസാരിച്ചു...