chayamtemple

വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, ദേശീയതൂക്കനേർച്ച ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പതിവ് പൂജകൾക്കും, വിശേഷാൽപൂജകൾക്കും പുറമേ 8.35ന് സമൂഹപൊങ്കാല നടക്കും. കഴിഞ്ഞ വർഷം അയ്യായിരത്തോളം പേർ പൊങ്കാലയിടാൻ എത്തിയിരുന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി, മേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ പൊങ്കാല ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ്‌കുമാർ, എൻ. രവീന്ദ്രൻനായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ, കെ. ഗോപാലകൃഷ്ണൻനായർ, സി. ചന്ദ്രൻ, മണലയം മണികണ്ഠൻ, ചായം സുധാകരൻ, ശ്രീകുമാർ, എ. വിജയൻ, എസ്. തങ്കപ്പൻപിള്ള, പി. ബിജുകുമാർ, കെ.എൽ. ജയൻബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിന്റെയും നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നടന്ന നേത്രപരിശോധനാ ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. രാത്രി ഡോ.പ്രശാന്ത് വർമ്മയുടെ മാനസ ജപലഹരി ഉണ്ടായിരുന്നു. ഇന്ന് രാവിലെ സമൂഹപൊങ്കാലയ്ക്ക് ശേഷം ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5ന് വണ്ടിഒാട്ടം,തുടർന്ന് ഉരുൾ, രാത്രി 7ന് വലിയ ഉരുൾ, തുടർന്ന് താലപ്പൊലി. രാത്രി 8ന് കരോക്കേഗാനമേള.സമാപന ദിനമായ നാളെ രാവിലെ 9.05ന് തൂക്കം വഴിപാട്,ഉച്ചക്ക് അന്നദാനം,വൈകിട്ട് നാലിന് ഒാട്ടം,പൂമാല ചമയൽ,രാത്രി ഏഴിന് വർണശബളമായ ഘോഷയാത്ര രാത്രി എട്ടിന് ഭക്തിഗാനസുധ, പുലർച്ചെ മൂന്നിന് നടക്കുന്ന ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും.

ഉത്സവത്തിന്റെ ഭാഗമായി കേരളകൗമുദി വിതുര ബ്യൂറോയുടെയും,ക്ഷേത്രകമ്മിറ്റിയുടെയും നേതൃത്വത്തിൽ പുറത്തിറക്കിയ നാല് പേജ് കളർ സപ്ലിമെന്റ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായർ മേൽശാന്തി എസ്.ശംഭുപോറ്റിക്ക് നൽകി പ്രകാശനം ചെയ്തു.ഇന്ന് പൊങ്കാല അർപ്പിക്കുവാൻ എത്തുന്ന ഭക്തർക്ക് കേരളകൗമുദി പത്രവും സപ്ലിമെന്റും വിതരണം നടത്തും.