ആറ്റിങ്ങൽ: നഗരസഭ പ്ലാസ്റ്റിക് റെയ്ഡ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കച്ചേരി നടയിലെ എ വൺ ഏജൻസിയിൽ നിന്ന് 500 കിലോയിലധികം വരുന്ന നിരോധിത പ്ലാസ്റ്റിക്കാണ് നഗരസഭ പിടിച്ചെടുത്തത്.
സംസ്ഥാന സർക്കാർ ജനുവരി 1 മുതൽ ഒറ്റത്തവണ ഉപേയാഗ പ്ലാസ്റ്റിക് വസ്തക്കൾ നിരോധിച്ചിരുന്നു. ഈ നിയമം ലംഘിച്ച് അനധികൃത പ്ലാസ്റ്റിക് മൊത്തമായും ചില്ലറയായും ഇവിടെ വില്പന നടത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. വരുംദിവസങ്ങളിലും നഗരസഭാ പരിധിയിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്നും പരമാവധി ശിക്ഷാ നടപടികൾ നിയമ ലംഘകർക്കെതിരെ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ആരോഗ്യ വിഭാഗം സൂപ്പർവൈസർ എസ്. അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, പ്ലാന്റ് മാനേജർ മോഹൻകുമാർ തുടങ്ങിയവരുടെ സംഘമാണ് നിരോധിത പ്ലാസ്റ്റിക് പിടികൂടിയത്.